കേരളത്തിൽ വികസന മുരടിപ്പെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.


തിരുവനന്തപുരം : എൽ.ഡി.എഫും യു.ഡി.എഫും വാഗ്ദാനങ്ങൾ മാത്രമാണ് കേരളത്തിന് നൽകിയതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. കേരളത്തിൽ വോട്ട് ഉയർത്തുക എന്നതാണ് തന്റെ ലക്ഷ്യം.  യുവാക്കൾക്ക് ജോലി വേണം, കേരളത്തിന് കാലത്തിനനുസരിച്ച  വികസനം വേണം. എൽ.ഡി. എഫ് , യു.ഡി.എഫ് മുന്നണികളുടെ ഭരണം കേരളീയ ജനത അവസാനിപ്പിക്കേണ്ടിയിരിക്കുന്നു. 


നരേന്ദ്രമോദി 11 കൊല്ലം കൊണ്ട് ഇന്ത്യയെ വൻ സാമ്പത്തിക ശക്തിയാക്കി. കേരളത്തിൽ നിക്ഷേപം വരണം, പുതിയ തൊഴിൽ സാധ്യതകൾ ഉണ്ടാവണം, ഐ.ടി രംഗവും ടൂറിസ്റ്റ് മേഖലയും നല്ല രീതിയിൽ വളരണം. അതിന് ഓരോ ബി.ജെ.പി പ്രവർത്തകനും സംസ്ഥാനത്തെ ഓരോരോ വീട്ടിലും കയറിയിറങ്ങി വികസന സന്ദേശങ്ങൾ എത്തിക്കണം.കേരളത്തിൽ ബി.ജെ.പി നയിക്കുന്ന എൻ.ഡി.എയുടെ  ഭരണം കൊണ്ടുവരികയാണ് തന്റെ ദൗത്യം എന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. 

വാഗ്ദാനങ്ങൾ നൽകി ഇത്രയും കാലം കേരളീയ ജനതയെ വഞ്ചിക്കുകയായിരുന്നു രണ്ടുമുന്നണികളും. അവസരങ്ങൾ ഇല്ലാത്തതുകൊണ്ടാണ് യുവാക്കൾ വിദേശരാജ്യങ്ങളിലേക്ക് തൊഴിൽ തേടി പോകുന്നത്. അവരുടെ സേവനങ്ങൾ നമ്മുടെ നാടിന്  ലഭിച്ചാൽ വൻ നേട്ടങ്ങൾ നമുക്ക്  കൊയ്യാനാകും. 

കേരളത്തിൽ ബി ജെ പിക്ക് ഇത്രയും ജനസ്വാധീനവും കരുത്തും നേടാനായത് പൂർവസൂരികളുടെയും ബലിദാനികളുടെയും ആത്മാർപ്പണത്തോടെയുള്ള  പ്രവർത്തനംകൊണ്ടാണെന്ന് പാർട്ടി പ്രവർത്തകർ  നൽകിയ സ്വീകരണത്തിൽ പങ്കെടുത്തു കൊണ്ട്  രാജീവ് ചന്ദ്രശേഖർ പറഞ്ഞു 

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇




അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.