പ്രശസ്ത നോവലിസ്റ്റ് കോവിലന്റെ ശ്രദ്ധേയമായ കൃതി "തട്ടക"ത്തെപ്പറ്റി ചർച്ച നടത്തി.

അരിയന്നൂർ : മലയാള സാഹിത്യത്തിലെ പ്രശസ്ത എഴുത്തുകാരൻ  കോവിലൻ എഴുതിയ ശ്രദ്ധേയമായ  നോവൽ "തട്ടകം" പ്രസിദ്ധീകരിച്ചിട്ട് 30 വർഷം തികയുന്നതിന്റെ ഭാഗമായി നാട്ടുകാർ ഒത്തുകൂടി നോവലിനെ പറ്റി  ചർച്ച സംഘടിപ്പിച്ചു. നോവലിലെ കണ്ടാണശ്ശേരി എന്ന മൂപ്പിലശേരിക്ക് 30 വർഷത്തിനുള്ളിൽ വന്ന മാറ്റങ്ങൾ, അതിലെ പ്രധാന കഥാപാത്രമായ ഉണ്ണീരി മുത്തപ്പന്റെ പരിസരങ്ങൾ,അവിടെ ജീവിച്ച  ആ ദേശത്തെ കഥാപാത്രങ്ങളെ പറ്റിയുള്ള ഓർമ്മകൾ, അവരുടെ പിന്മുറക്കാർ തുടങ്ങിയവരെയെല്ലാം കുറിച്ച്  ചർച്ച നടത്തി. 1995 ഓഗസ്റ്റിലാണ് തട്ടകം എന്ന നോവൽ പുറത്തിറങ്ങിയത്. കണ്ടാണശ്ശേരി ഗ്രാമീണ വായനശാലയും കലാസമിതിയും ചേർന്നാണ് ചർച്ച സംഘടിപ്പിച്ചത്. കോവിലന്റെ  സുഹൃത്തും ഗ്രന്ഥകാരനുമായ അരവിന്ദൻ പണിക്കശ്ശേരിയാണ് ചർച്ചയ്ക്ക് തുടക്കമിട്ടത്. രജിതൻ കണ്ടാണശ്ശേരി, പി.എ ദിനു ദാസ്, എം.എ പുഷ്പകരൻ, രശ്മി മൂത്തേടത്ത്, കെ.ബി മഞ്ജുഷ, രവീന്ദ്രൻ കണ്ടമ്പുള്ളി, സുരേഷ്, വി.ഡി ബിജു എന്നിവർ നോവലിനെ പറ്റിയുള്ള ചർച്ചയിൽ സജീവമായി പങ്കെടുത്തു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇



അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.