മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പട്ടാമ്പി സ്വദേശി മരിച്ചു. മുതുതല കോഴിക്കോട്ടിരി കുളിക്കാംവളപ്പിൽ പ്രവീൺ 45 ആണ് മരിച്ചത്. 90 ശതമാനം പൊള്ളലേറ്റ് തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.
മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തില്‍ മരിച്ച വെന്നൂര്‍ പറക്കുണ്ടില്‍ സുദര്ശനന് ( 54 ) ജന്മനാട് വിടയേകി. പോസ്റ്റുമോര്‍ട്ടം നടപടിക്രമങ്ങള്‍ വേഗത്തിലാക്കി ചൊവ്വാഴ്ച രാത്രി 10.30 ഓടെ മൃതദേഹം വീട്ടിലെത്തിച്ചു. 30 വര്‍ഷമായി വെടിക്കെട്ട് തൊഴിലിലേര്‍പ്പെട്ട് വരികയായിരുന്നു സുദര്ശനന്. നെന്മാറ-വല്ലങ്ങി, കാവശേരി, തൃശൂര്‍ പൂരം തുടങ്ങിയ കേരളത്തിലെ പ്രസിദ്ധമായ വെടിക്കെട്ടുകളുടെ ഭാഗമായി. വെന്നൂര്‍ രാധാകൃഷ്ണന്റെ കീഴിലായിരുന്നു കൂടുതല്‍ കാലവും ജോലിയെടുത്തിരുന്നത്. ബുധനാഴ്ച പകല്‍ 11ന് സംസ്കാര ചടങ്ങുകള്‍ ആരംഭിച്ചു. മൂത്ത മകന് സുബിന്…
കാഞ്ഞിരക്കോട് ശിവകുമാരഗിരി ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രം പ്രതിഷ്ഠാദിനം 22, 23, 24 ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളാലായി നടത്തുന്ന ആഘോഷം . വെടിക്കെട്ട് അപകടത്തെ തുടർന്ന് ആഘോഷങ്ങൾ ഒഴിവാക്കി ചടങ്ങുകൾ മാത്രമാക്കി പ്രതിഷ്ഠ ദിനമായ വെള്ളിയാഴ്ച നടത്തുമെന്ന്ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
മുണ്ടത്തിക്കോട് വെടിമരുന്ന് ശാലയിലുണ്ടായ സ്ഫോടനത്തിൽ മരിച്ചവരിൽ എരുമപ്പെട്ടി കുണ്ടന്നൂർ സ്വദേശിയും. കുണ്ടന്നൂർ മുതുക്കാട്ടിൽ വിജയൻ്റെ മകൻ സുവിൻ (42) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയാണ് ദാരുണമായ അപകടം നടന്നത്. സുവിനെ കൂടാതെ 14 പേരാണ് സ്ഫോടനത്തിൽ മരിച്ചത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം രാത്രി 12 മണിയോടെ വീട്ടിലെത്തിച്ചു. പൊതുദർശനത്തിന് ശേഷം ഇന്ന് രാവിലെ 11 മണിയ്ക്ക് ചെറുതുരുത്തി ശാന്തിതീരത്ത് സംസ്ക്കരിച്ചു. ഭാര്യ: അഞ്ജു, മകൻ: നിരഞ്ജൻ കൃഷ്ണ.
പോപ്പ് പോൾ മേഴ്സി ഹോമിൽ നവീകരിച്ച വൊക്കേഷനൽ ട്രെയിനിങ് സെന്റർ ഉദ്ഘാടനം ചെയ്തു. പെരിങ്ങണ്ടൂർ പോപ്പ് പോൾ മേഴ്സി ഹോമിലെ നവീകരിച്ച വൊക്കേഷണൽ ട്രെയിനിങ് സെന്ററിന്റെ ഉദ്ഘാടനം സംസ്ഥാന ഭിന്നശേഷി കമ്മീഷണർ പ്രൊഫ. ബാബുരാജ് ഉദ്ഘാടനം ചെയ്തു. ജില്ലാ സാമൂഹ്യനീതി ഓഫീസർ കെ. ആർ. പ്രദീപൻ, സൂപ്രണ്ട് സിനോ സേവി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. നവീകരിച്ച വൊക്കേഷനൽ ട്രെയിനിങ് സെന്ററിൽ ബേക്കിംഗ് യൂണിറ്റ് ചപ്പാത്തി നിർമ്മാണം, കവർ നിർമ്മാണം, ക്രാഫ്റ്റ് ഐറ്റംസ്, മെഴുകുതിരി, ഗിഫ്റ്റ് ഐറ്റംസ് നിർമ്മാണം തുടങ്ങി 25 ലധികം വൊക്കേഷണൽ യൂണിറ്റ…
സവിശേഷ ദുരന്തമായി പ്രഖ്യാപിച്ച മുണ്ടത്തിക്കോട് പടക്ക നിർമ്മാണ ശാലയിലുണ്ടായ ഉഗ്രസ്ഫോടനം നടന്ന സ്ഥലത്ത് സംസ്ഥാന പോലീസ് മേധാവി രവഡ ചന്ദ്രശേഖറും സംഘവും പരിശോധന നടത്തി. സിറ്റി പോലീസ് കമ്മീഷണർ ഉൾപ്പെടെയുള്ളവർ ഡിജിപിയോടൊപ്പം ഉണ്ടായിരുന്നു. 11 പേർ ആശുപത്രിയിൽ ചികിത്സയിലുണ്ട് , അതിൽ അഞ്ച് പേർ ഗുരുതരാവസ്ഥയിലും , രണ്ട് പേർ വെൻ്റിലേറ്ററിലുമാണ്. സ്ഫോടനത്തിൽ നിരവധി വീടുകൾക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. ജനൽച്ചില്ലുകൾ തകർന്നിട്ടുണ്ട്. വാർപ്പ് കെട്ടിടങ്ങളുടെ ചുമരിൽ പോലും വിള്ളലുണ്ടായിട്ടുണ്ട്. പ്രകമ്പനം കൊള്ളിച്ച സ്ഫോടനമ…
നിയന്ത്രണം വിട്ട കാറിടിച്ച് സ്കൂട്ടർ യാത്രികനായ യുവാവിന് ദാരുണാന്ത്യം. കഴിഞ്ഞ ദിവസം രാത്രിയിൽ വാഴാനി റോഡിൽ പവർ ഹൗസിന് സമീപത്താണ് അപകടം നടന്നത്. വാഴാനി _ കാക്കിനിക്കാട് സ്വദേശി നെല്ലി ചോട്ടിൽ കൃഷ്ണൻകുട്ടിയുടെ മകൻ അഖിൽ ( 32 ) ആണ് മരിച്ചത്. ഒരു മാസം മുമ്പാണ് വിദേശത്തായിരുന്ന അഖിൽ നാട്ടിലെത്തിയത്. അമിത വേഗതയിലായിരുന്ന കാർ സ്കൂട്ടറിനെ ഇടിച്ചു തെറിപ്പിച്ച ശേഷം വൈദ്യൂതി പോസ്റ്റുകളും തകർത്തു. ആക്ട്സ് പ്രവർത്തകർ ഗവ. മെഡിക്കൽ കോളേജാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ : പ്രസന്ന ( ശ്രുതി ) രണ്ട് മക്കളുണ്ട്.
Social Plugin