മലപ്പുറം വളാഞ്ചേരിയിൽ ലഹരി ഉപയോഗത്തിലൂടെ 10 പേർക്ക് എച്ച്.ഐ.വി ബാധ.
വളാഞ്ചേരി: മലപ്പുറം ജില്ലയിലെ വളാഞ്ചേരിയിൽ സിറിഞ്ച് വഴി ലഹരി ഉപയോഗിച്ചവരിൽ 10 പേർക്ക് എച്ച്.ഐ.വി ബാധ സ്ഥിരീകരിച്ചു. ആരോഗ്യവകുപ്പിന്റെ കനത്ത പരാജയമാണ് എച്ച്.ഐ.വിക്ക് കാരണമെന്ന് വളാഞ്ചേരി നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ കുറ്റപ്പെടുത്തി. പലയിടങ്ങളിലും എക്സൈസും പോലീസ് ഉദ്യോഗസ്ഥരും നടത്തുന്ന രാസലഹരി വേട്ട വേണ്ടത്ര ഫലപ്രദമല്ലെന്നും നാട്ടുകാർ തുറന്നടിച്ചു. നമ്മുടെ ഗ്രാമ ഗ്രാമാന്തരങ്ങളിൽ പോലും രാസ ലഹരികൾ സ്ഥിരമായി ഉപയോഗിക്കുന്ന സംഘങ്ങളുണ്ട്. ഈ സംഘങ്ങളിൽ പലരും ഉന്നത വിദ്യാഭ്യാസം ഉള്ളവരാണ് എന്നതാണ് ഏറെ ഖേദകരം.
ചില രാഷ്ട്രീയ പാർട്ടികളുടെ നേതാക്കൾക്ക് ലഹരി മാഫിയ സംഘങ്ങളുമായി ബിസിനസ് ചങ്ങാത്തമുണ്ട്. അത്തരക്കാരെ സമൂഹത്തിനുമുന്നിൽ തുറന്നുകാട്ടാൻ മാധ്യമങ്ങൾ തയ്യാറാകണമെന്നും ലഹരി വിരുദ്ധ പ്രവർത്തകർ പറഞ്ഞു. രാസലഹ രിയിൽ നിന്ന് നമ്മുടെ സമൂഹത്തെ രക്ഷിക്കണമെങ്കിൽ ഭരണകൂടങ്ങൾ മാത്രം ശ്രമിച്ചാൽ പോരാ ഓരോ പൗരനും തികഞ്ഞ ഉത്തരവാദിത്വത്തോടെ ഈ മഹാവിപത്തിനെതിരെ പോരാടണമെന്ന് ആരോഗ്യ പ്രവർത്തകർ മാധ്യമങ്ങളോട് പറഞ്ഞു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ