ലഹരിക്കെതിരെ അതിവിപുലമായ ജനകീയ ക്യാംപയിൻ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

തിരുവന്തപുരം : ലഹരി വ്യാപനം ചെറുക്കാൻ സംസ്ഥാന തല ക്യാംപയിന് സർക്കാർ ഒരുങ്ങുന്നു.   വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് രൂപ രേഖ തയ്യാറാക്കിയാണ്  ലഹരി വ്യാപനം തടയാൻ സെക്രട്ടറി തല സമിതി രൂപീകരിച്ച്‌ പ്രവർത്തനം ആരംഭിക്കുക. എയർപോർട്ട്, റെയിൽവേ, തുറമുഖങ്ങൾ എന്നിവ കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കും. കൊറിയർ, ഇതര സംസ്ഥാന ബസുകൾ എന്നിവയിലും പരിശോധന കർശനമാക്കും. സെക്രട്ടറി തല സമിതി ഏപ്രിലിൽ റിപ്പോർട്ട് നൽകണം.   ഉന്നതതല യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ  അധ്യക്ഷത വഹിച്ചു 


എല്ലാ വിഭാഗം ജനങ്ങളെയും വിവിധ വകുപ്പുകളെയും സ്ഥാപനങ്ങളെയും ഏകോപിപ്പിച്ച് ലഹരിക്കെതിരെ അതിശക്തമായ ക്യാംപയ്നാണ് സർക്കാർ ആസൂത്രണം ചെയ്യുന്നത്. നിലവിലുള്ള എല്ലാ ക്യാംപയിനുകളും സംയോജിപ്പിച്ച് ഏപ്രിൽ മുതൽ അതിവിപുലമായ ലഹരി വിരുദ്ധ ക്യാമ്പയിൻ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ മാസം 30 ന് വിദഗ്ധരുടെയും വിദ്യാര്‍ത്ഥി-യുവജന സംഘടനകളുടെയും സിനിമ-സാംസ്‌കാരിക-മാധ്യമ മേഖലകളിലെ സംഘടനകളുടെയും അധ്യാപക-രക്ഷാകര്‍തൃ സംഘടനകളുടെയും യോഗം ചേര്‍ന്ന്  കര്‍മപദ്ധതി തയ്യാറാക്കും.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.