ഓൺലൈൻ തട്ടിപ്പ് കേസിൽ മൂന്ന് പേർ അറസ്റ്റിൽ.
തൃശൂർ : മണ്ണംപേട്ട സ്വദേശി ചിറ്റിലപ്പിള്ളി വീട്ടിൽ ഷിന്റോയിൽ നിന്ന് 3,16,759 രൂപ തട്ടിയെടുത്ത കേസിൽ മൂന്നുപേർ അറസ്റ്റിൽ. സുൽത്താൽ ബത്തേരി, മാടക്കര സ്വദേശി നല്ല മൂച്ചിക്കൽ വീട്ടിൽ മുഹമ്മദ് ഷാഫി (25) സുൽത്താൻ ബത്തേരി കൈപ്പാൻഞ്ചേരി സ്വദേശി പുത്തൻ പുരക്കൽ വീട്ടിൽ മുഹമ്മദ് റാഫി (23) സുൽത്താൻ ബത്തേരി കുപ്പാടി സ്വദേശി കൈപ്പഞ്ചേരി പുൽപറമ്പിൽ വീട്ടിൽ അബ്ദുൾ ഗഫൂർ (27) എന്നിവരെയാണ് വരന്തരപ്പിള്ളി പൊലീസ് വയനാട്ടിൽ നിന്നും പിടികൂടിയത്.
ഷിന്റോ സുഹൃത്ത് വഴി എ.എസ്.ഒ എന്ന കമ്പനിയിൽ ഓൺലൈൻ മൊബൈൽ ആപ്പ് വഴി പരസ്യങ്ങൾ ഡൗൺലോഡ് ചെയ്യുന്ന ജോലിക്ക് കയറുകയും തുടർന്ന് സുഹൃത്ത് അയച്ചു കൊടുത്ത ലിങ്ക് വഴി എ.എസ്.ഒ ആപ്പ് ഡൗൺലോഡ് ചെയ്യുകയുമായിരുന്നു. ഈ കമ്പനിയിയുടെ റിക്രൂട്ട് മാനേജർ എന്ന് അവകാശപ്പെട്ട ഒലിവിയ വിൽസൺ എന്ന സ്ത്രീ ഓൺലൈൻനായി ഇന്റർവ്യൂ നടത്തിയതിന് ശേഷം ഒരു വാട്‌സപ്പ് ഗ്രൂപ്പിൽ ചേർക്കുകയായിരുന്നു. ഈ ഗ്രൂപ്പിലൂടെ എ.എസ്.ഒ കമ്പനിയിൽ പണം നിക്ഷേപിച്ചാൽ നാലിരട്ടിയായി ലാഭം ലഭിക്കുമെന്ന് വിശ്വസിപ്പിക്കുകയായിരുന്നു.
പലർക്കും പണം തിരികെ ലഭിച്ചതിന്റെ സ്ക്രീൻഷോട്ടുകൾ ഗ്രൂപ്പിൽ കാണിച്ച് കൊടുക്കുയും ചെയ്തു. ഇതു വിശ്വസിച്ച് കഴിഞ്ഞ വർഷം ഒക്ടോബറിൽ ഷിൻ്റോയുടെ അക്കൗണ്ടിൽ നിന്നും 3,16,759 രൂപ തട്ടിപ്പുകാർ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യിക്കുകയായിരുന്നു. കമ്പനിയുടെ പോളിസി അനുസരിച്ച് എല്ലാ വെള്ളിയാഴ്ചയും പണം പിൻവലിക്കാമെന്നും ഞായറാഴ്ച പണം അക്കൌണ്ടിൽ ക്രെഡിറ്റ് ആകുമെന്നാണ് ഷിന്റോയെ അറിയിച്ചിരുന്നത്. എന്നാൽ പണം ക്രെഡിറ്റ് ആകാതിരുന്നപ്പോൾ ഗ്രൂപ്പിൽ ചോദിച്ചെങ്കിലും മറുപടി ലഭിച്ചില്ല.
അപ്പോഴാണ് തട്ടിപ്പാണെന്ന് മനസിലാക്കിയത്. പണം അബ്ദുൾ ഗഫൂറിന്റെ അക്കൗണ്ടിലേക്ക് വരികയും ഇയാൾ പണം പിൻവലിച്ചതായി കണ്ടെത്തുകയു മായിരുന്നു. അബ്ദുൾ ഗഫൂറിനെ പിടികൂടി ചോദ്യം ചെയ്തതിൽ നിന്നാണ് ഇയാൾ തട്ടിപ്പ് തുകയിൽ നിന്ന് 2000 രൂപ കമ്മീഷനെടുത്ത് ബാക്കി തുക മുഹമ്മദ് റാഫിക്കിന് കൈമാ റുകയും ഇയാൾ കമ്മീഷൻ എടുത്തതിന് ശേഷം മുഹമ്മദ് ഷാഫിക്ക് പണം കൈമാറിയതായി കണ്ടത്തിയത്.
വരന്തരപ്പിള്ളി പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ മനോജ് കെ.എന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ