കളം നിറഞ്ഞ് കാളവേലകൾ, മനംനിറഞ്ഞ് വേലയാഘോഷം
മീനച്ചൂടും പകൽ പെയ്ത വേനൽ മഴയും ആയിരക്കണക്കിന് വിശ്വാ സികളെയും സാക്ഷിയാക്കി അന്തിമഹാകാളൻകാ വ് വേല ആഘോഷിച്ചു. ആനകളില്ലാതെ കാളവേലകളാണ് ഇവിടുത്തെ മു ഖ്യആകർഷണം. വൈക്കോലും മുളയും ചേർത്താണ് പൊയ്ക്കാളകളുടെ നിർമാണം.
നൂറുമേനി വിളയിച്ചെടുത്തതിന് പ്രതീകാത്മകമായാണ് കാളകളെ എഴുന്നള്ളിക്കുന്നതെന്നാണ് വിശ്വാസം. ചേലക്കര, തോന്നൂർ ക്കര, കുറുമല, പങ്ങാരപ്പിള്ളി, വെങ്ങാനെല്ലൂർ-ചേലക്കോട് എന്നിങ്ങനെ 5 ദേശങ്ങളാണ് പ്രധാന വിഭാഗങ്ങൾ. ശനിയാ ഴ്ച പകൽ വിവിധ കേന്ദ്രങ്ങളിൽ നിന്ന് കാളവേലകൾ പുറപ്പെടാൻ തുടങ്ങുന്നതിനിടെയാണ് വേനൽ മഴയെത്തിയത്.
ഇത് വിശ്വാസികളെയും വേല ആസ്വാദകരെയും ഏറെ നേരം നിരാശരാക്കി. മഴ തെല്ലൊന്നൊഴിഞ്ഞ ശേഷമാണ് പഴംപാട്ടിൻ്റെ ഈണത്തിലും അസുരവാദ്യത്തിൻ്റെ താളത്തിലും കാളവേലകൾ കൊയ്തൊഴിഞ്ഞ പാടത്ത് അണിനിരന്നത്.
വേലപ്പിറ്റേന്ന് രാവിലെയാണ് കാളവേലകൾ കാവുതീണ്ടുക. പുലാക്കോട് പന്നിപ്പാടം സാംബവ ഉന്നതിയിൽനിന്ന് പങ്കെടുത്ത ഏക കുതിരവേലയും വേറിട്ടുനി ന്നു. ഇത്തവണ വടക്കുംകൂർ വേലയാണെന്നതാണ് പ്രത്യേകത. അതിനാൽ കടുകശേരി വിഷ്ണു ക്ഷേത്രത്തിന് സമീപമാണ് കൂറയിടൽ നടന്നത്. ഇവിടെയാണ് ദാരിക വധവും കളമെഴുത്തുപാട്ടും നടക്കുക.
ശനിയാഴ്ച രാത്രിയോടെ കാളി ദാരികന്മാരും കോയ്മയും അന്തിമ ഹാകളാൻകാവിലേക്ക് പുറപ്പെടും. തേർതട്ടിലേറിയാണ് പ്രതിക്ഷണം നടത്തുക. ഞായറാഴ്ച പകൽ കാളി ദാരികന്മാർ പോർ വിളി നടത്തി കാളിയുടെ ദാരിക വധം പ്രതികാത്മകമായി പൂർത്തി യാക്കുന്നതോടെ വേല സമാപിക്കും.
മഴ കാരണം അന്തിമഹാകാളൻ കാവ് വേലയുടെ വെടിക്കെട്ട് വൈകീ. ശനി വൈകീട്ട് 6: 30ന് നടക്കേണ്ട ചേലക്കര ദേശതിൻ്റെ വെടിക്കെട്ട്ട് രാത്രി 10നാണ് നടന്നത്. വെടിക്കെട്ട് പ്രേമികൾ ക്ഷമാപൂർവം കാത്തിരുന്ന് ആസ്വ ദിച്ചു. കഴിഞ്ഞ തവണ വെടിക്കെട്ട് നടന്നിരുന്നില്ല. ഹൈക്കോടതിയുടെ വിധിയുടെ അടിസ്ഥാനത്തി ലാണ് ഇത്തവണ വെടിക്കെട്ട് നടത്തിയത്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ