പീച്ചി കനാൽ വെള്ളം എത്തിയില്ലെങ്കിൽ തൃശൂർ മെഡിക്കൽ കോളേജ് കടുത്ത വെള്ളക്ഷാമത്തിലേക്ക് നീങ്ങും.
മുളങ്കുന്നത്തുകാവ് : കടുത്ത വേനൽ എത്തിയിട്ടും പീച്ചി കനാൽ വെള്ളം മെഡിക്കൽ കോളേജിൽ എത്തിയില്ല; ഇനിയും വെള്ളം എത്താൻ വൈകിയാൽ തൃശ്ശൂർ ഗവൺമെൻറ് മെഡിക്കൽ കോളേജ് കടുത്ത വെള്ളക്ഷാമത്തിലേക്ക് നീങ്ങുമെന്ന് നാട്ടുകാർ. മെഡിക്കൽ കോളേജിലെ പ്രധാന ജലസ്രോതസ്സുകൾ ആയ കുളങ്ങൾ എല്ലാം വറ്റിത്തുടങ്ങി. അടുത്ത ഒരാഴ്ചയോടെ പൂർണമായും കുളങ്ങൾ വറ്റാനാണ് സാധ്യത. അങ്ങനെ വന്നാൽ ജലസംഭരണികൾ കാലിയാകും. പീച്ചി കനാല്‍ വെള്ളം എത്തിച്ച് കുളങ്ങൾ നിറക്കുകയാണ് പതിവ്. എന്നാൽ പീച്ചി കനാൽ വെള്ളം മെഡിക്കൽ കോളേജിൽ എപ്പോൾ എത്തും എന്ന് കാര്യത്തിൽ ഇതുവരെ യാതൊരു വ്യക്തതയുമായില്ല.
നിലവിൽ മറ്റു സ്ഥലങ്ങളിലേക്കാണ് വെള്ളം തുറന്നു വിട്ടിരിക്കുന്നത്. മെഡിക്കൽ കോളേജ് കൂടാതെ സമീപ പ്രദേശങ്ങളിലും ജലക്ഷാമം അതി രൂക്ഷമായിട്ടുണ്ട്. മെഡിക്കൽ കോളേജിലേക്ക് വെള്ളം തുറന്നാൽ സമീപ പ്രദേശത്തെ ജലക്ഷാമത്തിനും പരിഹാരം ആകുമെന്നും നാട്ടുകാർ പറഞ്ഞു.പീച്ചി കനാൽ തുറക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ കഴിഞ്ഞ ആഴ്ച ജില്ലാ കളക്ടർക്ക് പരാതി നൽകിയിരുന്നു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ