പട്ടാപകൽ പോട്ട ബാങ്കിൽ നടന്ന കവർച്ചാ കേസിൽ പ്രതിയെ കുറിച്ച് തുമ്പൊന്നും കിട്ടാതെ പൊലീസ്.
ചാലക്കുടി : ബാങ്കിൽ കവർച്ച നടന്ന് 24 മണിക്കൂർ പിന്നിട്ടിട്ടും പ്രതിയെക്കുറിച്ച് യാതൊരുവിധ സൂചനകളും ലഭിക്കാത്തതിനാൽ പൊലീസ് സംസ്ഥാനം ഒട്ടാകെ അരിച്ചുപെറുക്കി അന്വേഷണം തുടരുകയാണ്. ജീവനക്കാരെ ബന്ദിയാക്കി 15 ലക്ഷം രൂപ കവർന്നശേഷം പ്രതി രക്ഷപെട്ടത് തൃശൂര്‍ ഭാഗത്തേയ്ക്കെന്നാണ് പോലീസിന്റെ ഒടുവിലത്തെ കണ്ടെത്തൽ. പ്രതി സംസ്ഥാനം വിടാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല.
അന്വേഷണം വഴിതെറ്റിക്കുന്നതിന് വേണ്ടി മോഷണശേഷം പ്രതി ആദ്യം എറണാകുളം ഭാഗത്തേക്ക് സഞ്ചരിച്ചു. പിന്നീട് തൃശ്ശൂർ ഭാഗത്തേക്ക് കടന്നതായാണ് പൊലീസിന്റെ പുതിയ കണ്ടെത്തൽ. ഇതോടെ അന്വേഷണം പാലക്കാട്, മലപ്പുറം ഉള്‍പ്പെടെയുള്ള വടക്കന്‍ ജില്ലകള്‍ കേന്ദ്രീകരിച്ച് വ്യാപിപ്പിച്ചിരിക്കുകയാണ് പൊലീസ്. അതേസമയം പ്രതി സംസ്ഥാന വിടുന്നതിനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. അതിനിടെ അന്വേഷണ പുരോഗതി വിലയിരുത്താന്‍ റൂറൽ എസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം ചാലക്കുടി ഡിവൈഎസ്പി ഓഫീസിൽ യോഗം ചേര്‍ന്നു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ