ആശാവർക്കർമാർക്ക് പ്രതിമാസ വേതനം ലഭിക്കുന്നതിനായി ഏതറ്റം വരെയും പോരാടും:സുന്ദരൻ കുന്നത്തുള്ളി.

തൃശ്ശൂർ : സംസ്ഥാനത്തെ ആശാവർക്കർമാർക്ക് മൂന്നുമാസമായി ശമ്പളം നിഷേധിക്കുന്ന  സർക്കാർ നടപടി തിരുത്തുന്നത് വരെ ഐഎൻടിയുസി പോരാട്ടരംഗത്ത് ഉണ്ടാകുമെന്ന് സുന്ദരൻ കുന്നത്തുള്ളി. ആശാവർക്കർമാരെകൊണ്ട് അടിമവേല ചെയ്യിപ്പിക്കുന്ന രീതിയിലാണ് സർക്കാരിന്റെ തീരുമാനങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. 

ഇപ്പോൾ നൽകിവരുന്ന 7000 രൂപയിൽ നിന്ന് മിനിമം 21000 രൂപയായി പ്രതിമാസശമ്പളം വർധിപ്പിക്കണം. 62 വയസ്സിൽ പെൻഷനാകുമ്പോൾ ചുരുങ്ങിയത് 5 ലക്ഷം രൂപയെങ്കിലും ആനുകൂല്യം നൽകണം. നിരന്തരമായുള്ള അവഗണന അവസാനിപ്പിക്കണം.
കേരള പ്രദേശ് ആശാവർക്കേഴ്സ്  കോൺഗ്രസ് - ഐ.എൻ.ടി.യു.സി  യുടെ നേതൃത്വത്തിൽ തൃശ്ശൂർ കളക്ടറേറ്റിന് മുമ്പിൽ നടന്ന അടുപ്പുകൂട്ടി സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് കൂടിയായ സുന്ദരൻ കുന്നത്തുള്ളി.

   ജില്ലാ പ്രസിഡണ്ട് ശകുന്തള സജിവ് അധ്യക്ഷത വഹിച്ച യോഗത്തിൽ, ഐഎൻടിയുസി ജില്ലാ വൈസ് പ്രസിഡന്റ് കെ എൻ നാരായണൻ, ആശ വർക്കേഴ്സ് കോൺഗ്രസ് ജില്ലാ സെക്രട്ടറി വിദ്യാ രമേശ്, ട്രഷറർ വിജിനി ഗോപി, ജനറൽ സെക്രട്ടറി വി എ ഷംസുദീൻ, ഫാത്തിമ  വലപ്പാട്,ജയശ്രീ കൊച്ചു ഗോവിന്ദൻ, ജ്ഞാനേശ്വരി  ദിലീഷ്, വിജി ഏലിയാസ്, ഷൈലജ മുകുന്ദൻ, ഗീതാ രതീഷ്, തുടങ്ങിയവർ സംസാരിച്ചു.

ആശാവർക്കർമാരുടെ ആവശ്യങ്ങൾ 

നവംബർ മാസം മുതൽ മുടങ്ങിക്കിടക്കുന്ന ആശവർക്കർമാർക്കുള്ള ശമ്പളം ഉടൻ അനുവദിക്കുക, ആരോഗ്യ വകുപ്പ് ജീവനക്കാരുടെ സർവീസ് റൂൾസ് ആശവർക്കർമാർക്ക് ബാധകമാക്കുക, പതിനൊന്നാം ശബള  കമ്മീഷൻ റിപ്പോർട്ടിലെ  വേതനവും,ആനുകൂല്യങ്ങളും ആശവർക്കർമാർക്ക് നടപ്പിലാക്കുക, ആരോഗ്യവകുപ്പ് ജീവനക്കാരുടെ പെൻഷൻ ആനുകൂല്യങ്ങൾ ആശവർക്കർമാർക്ക് അനുവദിക്കുക, അഞ്ചു വർഷം ജോലി ചെയ്തിട്ടുള്ള ആശവർക്കർമാരെ സ്ഥിരപ്പെടുത്തുക, ഓണറേറിയം കുടിശ്ശിക ഉടൻ നൽകുക, റിട്ടയർമെന്റ്  പ്രായപരിധി അനുവദിക്കുക, റിട്ടയർ ചെയ്യുന്ന ആശവർക്കർമാർക്കു 5 ലക്ഷം രൂപ അടിയന്തിരമായി  അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ആശ വർക്കേഴ്സ്  സമര രംഗത്ത്‌ ഇറങ്ങിയിട്ടുള്ളത്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.