മനുഷ്യ വന്യജീവി സംഘർഷങ്ങൾ ലഘൂകരിക്കുന്നതിന് വനംവകുപ്പ് ദീർഘകാല പദ്ധതിക്ക് ഒരുങ്ങുന്നു.


ചാലക്കുടി : ചാലക്കുടി, വാഴച്ചാൽ മേഖലയിലെ മനുഷ്യ-വന്യജീവി 
സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനു വനംവകുപ്പ് ദീർഘകാല പദ്ധതിക്ക് ഒരുങ്ങുന്നു. ഇതിൻ്റെ ഭാഗമായി 'മനുഷ്യ-വന്യജീവി സംഘർഷം  ജനങ്ങളുടെ ദൈനംദിന ജീവിതത്തെ എങ്ങനെ ആണ് ബാധിക്കുന്നത്  എന്നതിനെ കുറിച്ചു ജനാഭിപ്രായം ശേഖരിക്കൽ തുടങ്ങി. വനം ഡിവിഷൻ പരിധിയിലെ മനുഷ്യ-വന്യജീവി സംഘർഷ മേഖലകളിലാണ് ആദ്യഘട്ടത്തിൽ സർവേ നടത്തിയത്. സഹൃദയ കോളജ് ഓഫ് അഡ്വാൻസ് സ്‌റ്റഡീസിലെ എംഎസ്ഡബ്ല്യു വിഭാഗത്തിന്റെ സഹകരണത്തോടെയായിരുന്നു സർവേ. വന്യജീവി സംഘർഷം കൂടുതലുള്ള പാലപ്പിള്ളി, പരിയാരം, വെള്ളിക്കുളങ്ങര റേഞ്ചുകളിലെ പ്രദേശങ്ങളെ 24 ബ്ലോക്കുകളായി തിരിച്ചായിരുന്നു സർവേ നടത്തിയത്. 

വന്യജീവി സാന്നിധ്യം കൂടുതലുള്ള മേഖലകൾ ജിപിഎസ് വഴി ജിയോ മാപ്പിങ് നടത്തി നിശ്‌ചയിച്ച ശേഷം സംഘർഷ മേഖലകളെ ഗ്രിഡുകൾ ആക്കി തിരിച്ചു. ഇതിൻ്റെ അടിസ്‌ഥാനത്തിൽ പ്രധാനമായും വന്യജീവികളുടെ ശല്യം അനുഭവിക്കുന്ന മലയോര മേഖലയിലുള്ളവരെ കേന്ദ്രീകരിച്ചായിരുന്നു സർവേ. ഇവരുടെ അഭിപ്രായങ്ങൾ കേട്ടു ക്രോഡീകരിച്ചു റിപ്പോർട്ടാക്കും. 

ഇതിന്റെ അടിസ്ഥാനത്തിലാണു പരിഹാര നടപടികളടങ്ങുന്ന മാസ്‌റ്റർ പ്ലാൻ ആവിഷ്കരിക്കുക. ഡിവിഷനൽ ഫോറസ്‌റ്റ് ഓഫീസർ എം.വെങ്കടേശ്വരൻ, റേഞ്ച് ഓഫീസർമാരായ ജോബിൻ ജോസഫ്, രതീഷ്, സഹൃദയ കോളജിലെ എം.എസ്‌.ഡബ്ല്യു വിഭാഗം മേധാവി ആൽബി മരിയ, ഡോ. ശ്രീക്കുട്ടി എന്നിവർ നേതൃത്വം നൽകി.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.