അതിരപ്പിള്ളിയിൽ മസ്തകത്തിൽ മുറിവേറ്റ കൊമ്പൻ ചരിഞ്ഞു; വനംവകുപ്പ് കാര്യമായി ശ്രമിച്ചിട്ടും കൊമ്പനെ രക്ഷിക്കാനായില്ല.
അതിരപ്പിള്ളി :ഡോക്ടർ അരുൺ സക്കറിയയുടെ നേതൃത്വത്തിൽ പിടികൂടിയ അതിരപ്പിള്ളിയിലെ കൊമ്പനെ കോടനാട് അഭയാരണ്യത്തിൽ എത്തിച്ച് ചികിത്സ നടത്തിയെങ്കിലും മസ്തകത്തിലെ വ്രണം സുഖം പ്രാപിച്ചില്ല.
വ്രണത്തിൽ പുഴു അരിച്ച് അതിരപ്പിള്ളിയിൽ അലഞ്ഞുതിരിഞ്ഞ കൊമ്പനെ ബുധനാഴ്ചയാണ് മയക്ക് വെടി വെച്ച് വനം വകുപ്പ് പിടികൂടിയത്. കോടനാട് എത്തിച്ചശേഷം ആന വെള്ളം കുടിക്കാനും ഭക്ഷണം കഴിക്കാനും തുടങ്ങിയിരുന്നു.അതോടെ ആനപ്രേമികൾക്കും വനം വകുപ്പിലെ ഉദ്യോഗസ്ഥന്മാർക്കും ആശ്വാസമായാതായിരുന്നു. പക്ഷേ എല്ലാപ്രതീക്ഷകളെയും പിന്തള്ളിക്കൊണ്ട് ആ സഹ്യന്റെ മകൻ ചരിയുകയാണ് ഉണ്ടായത്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ