നെല്ലായിയിൽ ലക്ഷങ്ങൾ വിലമതിക്കുന്ന മാരകമയക്കുമരുന്നായ എംഡിഎംഎയുമായി കുപ്രസിദ്ധ ലഹരിക്കടത്തുകാരനായ യുവാവ് അറസ്റ്റിൽ.
മരോട്ടിച്ചാൽ ആശാരിക്കാട് ചേരുംകുഴി സ്വദേശി തെക്കയിൽ വീട്ടിൽ 30 വയസുള്ള ഷിജോ ജോസഫ് എന്ന കിങ്ങിണി ആണ് അറസ്റ്റിലായത്.ഇയാളിൽ നിന്ന് 50 ഗ്രാമോളം രാസലഹരി പോലീസ് പിടിച്ചെടുത്തു. വ്യാഴാഴ്ച പുലർച്ചെ നെല്ലായി മുരിയാട് റോഡിൽ വൃന്ദാവൻ സ്റ്റോപ്പിൽ നിന്നാണ് ഇയാൾ പിടിയിലായത്.പട്രോളിംഗ് നടത്തുകയായിരുന്ന ഇരിങ്ങാലക്കുട എസ്എച്ച്ഒ അനീഷ് കരീമും കൊടകര പോലീസും ഡാൻസാഫ് ടീമും ചേർന്നാണ് ഇയാളെ പിടികൂടിയത്.റോഡിൽ സംശയകരമായ സാഹചര്യത്തിൽ കണ്ട ഇയാൾ പരസ്പരവിരുദ്ധമായി സംസാരിച്ചതോടെ പോലീസ് പരിശോധന നടത്തിയപ്പോഴാണ് വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച എംഡിഎംഎ കണ്ടെടുത്തത്.ബാംഗ്ലൂരുവിൽ പരിചയപ്പെട്ട ആളിൽ നിന്ന് ഒരു ലക്ഷം രൂപ കൊടുത്താണ് എംഡിഎംഎ വാങ്ങിയതെന്ന് പ്രതി പോലീസിനോട് പറഞ്ഞു. എന്നാൽ ചില്ലറ വിൽപ്പനയിൽ ഇതിന് ലക്ഷങ്ങൾ വിലവരുമെന്ന് പോലീസ് പറഞ്ഞു.
പീച്ചി പോലീസ് സ്റ്റേഷൻ റൗഡിയായ ഇയാൾ 2020 ൽ മീൻ വണ്ടിയിൽ കഞ്ചാവ് കടത്തിയ കേസിലും, 2019 ൽ കൊമ്പിടിയിലെ എസ്ബിഐ ബാങ്കിൻ്റെ എടിഎം കുത്തിതുറന്ന് പണം മോഷ്ടിക്കാൻ ശ്രമിച്ച കേസിലും പ്രതിയാണ്.തൃശൂർ നെടുപുഴ, വയനാട്, മലപ്പുറം, പാലക്കാട് ജില്ലകളിലെ സ്റ്റേഷനുകളിലും ഇയാൾക്കെതിരെ കേസുകളുണ്ട്. കൊടകര സർക്കിൾ ഇൻസ്പെക്ടർ പി.കെ ദാസ്, സബ് ഇൻസ്പെക്ടർ ഇ.എ സുരേഷ്, ഡാൻസാഫ് അംഗങ്ങളായ വി.ജി സ്റ്റീഫൻ, സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, പി.എം. മൂസ, വി.യു. സിൽജോ, എ.യു. റെജി, എം.ജെ. ബിനു, ഷിജോ തോമസ്, സൈബർ സെൽ ഉദ്യോഗസ്ഥനായ ലാലു പ്രസാദ്, കൊടകര സ്റ്റേഷനിലെ അഡീഷണൽ എസ്ഐ ദിലീപ്, ഷീബ അശോകൻ, അനിത, സീനിയർ സിവിൽ പോലീസ് ഓഫീസർ ടി.എസ്. സഹദ്, ഇരിങ്ങാലക്കുട സ്റ്റേഷനിലെ എ.കെ. രാഹുൽ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. ലഹരിവസ്തു പിടികൂടിയ കേസിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ