പഴയന്നൂർ കുമ്പളക്കോട് ആദിവാസി സങ്കേതത്തിലെ കുടുംബങ്ങൾക്ക് കയറി കിടക്കാൻ അടച്ചുറപ്പുള്ള വീടോ പാചകം ചെയ്യാൻ അടുക്കളയോ നാലു ചുമരുള്ള ശൗചാലയമോ ഇല്ല എന്ന് പരാതി.


പഴയന്നൂർ: ആദിവാസികളുടെ പരാതിയിൽ കഴമ്പുണ്ടെന്നും കേരളം ഭരിക്കുന്ന ഇടതു സർക്കാരിൻ്റെ പിടിപ്പുകേടാണ് ഇതെന്നും  എസ് ഡി പി ഐ ചേലക്കര മണ്ഡലം വൈസ് പ്രസിഡൻ്റ്  എം.എം അബ്ദുറഹ്മാൻ പറഞ്ഞു . മണ്ഡലം കമ്മറ്റി യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രായപൂർത്തിയായ പെൺകുട്ടികൾക്കും മുതിർന്ന സ്ത്രീകൾക്കും പുലർച്ചെ കാടു കയറിവേണം പ്രാഥമിക കൃത്യം നിർവഹിക്കാൻ.  വെളിയിട വിസർജ്ജന വിമുക്ത കേരളം എന്ന പ്രഖ്യാപനനം ഇടതു സർക്കാരിൻ്റെ സ്ഥിരം പല്ലവി മാത്രമാണ്. തെരഞ്ഞെടുപ്പ് വരുമ്പോൾ അടിസ്ഥാന ജനവിഭാഗത്തിൻ്റെ വോട്ട് വാങ്ങിക്കാനുള്ള ചെപ്പടി വിദ്യയാണ് സാമ്പ്രദായിക രാഷ്ട്രീയ പാർട്ടികളുടെ ഇത്തരം പ്രഖ്യാപനം.

കഴിഞ്ഞ നിയമസഭ ഉപതെരഞ്ഞെടുപ്പിൽ  ബി.ജെ. പി ജില്ല പ്രസിഡൻ്റിൻ്റെ നേതൃത്വത്തിൽ  ഈ ആദിവാസി സങ്കേതത്തിൽ നിന്ന് പത്തോളം കുടുംബങ്ങളെ ബി.ജെ.പിയിൽ ചേർത്തതിന് തൊട്ടടുത്ത ദിവസം കെ. രാധാകൃഷ്ണൻ എം.പി യുടെ നേതൃത്വത്തിൽ ചുവപ്പ് നാടയണിയിച്ച് സി പി എമ്മിൽ എത്തിച്ചു. 

ഇത്തരം രാഷ്ട്രീയ നാടകങ്ങൾക്കപ്പുറം ആദിവാസി കുടുംബങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളിൽ സർക്കാരിൻ്റെയും ചേലക്കര മണ്ഡലത്തെ  പ്രതിനിധാനം ചെയ്യുന്ന സി പി എമ്മിൻ്റെ എം.പി യുടെയും എം.എൽ എയുടെയും ഭാഗത്തു നിന്ന് അലംഭാവമുണ്ടാവരുതെന്നും  അബ്ദുറഹ്മാൻ ഓർമിപ്പിച്ചു. മണ്ഡലം സെക്രട്ടറി ഷാജി ചെറുതുരുത്തി, ജോയിൻ സെക്രട്ടറി കുഞ്ഞുമുഹമ്മദ് ദേശമംഗലം, ട്രഷറർ എം.എം മുസ്തഫ, കമ്മറ്റി അംഗങ്ങളായ കെ.കെ ഹംസ , കാദർ ചേലക്കോട്, എന്നിവർ പങ്കെടുത്തു.

വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇



അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.