അയൽവാസിയേയും അമ്മയേയും കൊന്ന കേസിൽ അറസ്റ്റിലായ പോത്തുണ്ടി തിരുത്തമ്പാടം ചെന്താമരയെ ആലത്തൂർ സബ്ജയിലിൽനിന്ന് തൃശ്ശൂർ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി.
ആലത്തൂർ : വ്യാഴാഴ്ച രാത്രി പാലക്കാട് എ.ആർ. ക്യാമ്പിൽനിന്നുള്ള പോലീസ് സംഘത്തിന്റെ കാവലിലാണ് ഇയാളെ വിയ്യൂരിലേക്ക് മാറ്റിയത്.
മൂന്ന് കൊലപാതകക്കേസുകളിലെ പ്രതിയായ ചെന്താമരയെ ഒറ്റയ്ക്ക് പാർപ്പിക്കാനുള്ള സൗകര്യം ആലത്തൂർ ജയിലില്ല. ഇയാളോടൊപ്പം കഴിയാൻ ഭയമാണെന്ന് മറ്റുതടവുകാർ ജയിലധികൃതരെ അറിയിച്ചിരുന്നു. തുടർന്ന്, വിയ്യൂർ ജയിലിലേക്ക് പ്രതിയെ മാറ്റണമെന്ന് ജയിൽ വകുപ്പ് ആലത്തൂർ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റിന് അപേക്ഷ നൽകുകയായിരുന്നു.
ചെന്താമരയെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ ആലത്തൂർ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ തിങ്കളാഴ്‌ച പോലീസ് അപേക്ഷ നൽകും.
ചൊവ്വാഴ്ച സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിയേക്കും. ഈ സമയം ക്രമസമാധാനപ്രശ്‌നവും പ്രദേശവാസികളുടെ രോഷപ്രകടനവും ഉണ്ടാകുമെന്ന ആശങ്കയുള്ളതിനാൽ 500 പോലീസുകാരെ പോത്തുണ്ടി പ്രദേശത്ത് വിന്യസിക്കുമെന്നാണ് സൂചന.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ