ഷാരോൺ വധക്കേസ് വിധി; വടക്കാഞ്ചേരിക്കാർക്ക് അഭിമാനമായി ജഡ്ജ് എ.എം ബഷീർ

വിഴിഞ്ഞം മുല്ലൂരില്‍ മോഷണം നടത്തുന്നതിനായി ശാന്തകുമാരി എന്ന വയോധികയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ റഫീഖ ബീവിയാണ് ഇപ്പോള്‍ വധശിക്ഷ കാത്ത് ജയിലില്‍ കഴിയുന്നത്. ഈ രണ്ട് പ്രതികള്‍ക്കും നെയ്യാറ്റിന്‍കര സെഷന്‍സ് കോടതിയില്‍ വെച്ച് തന്നെയാണ് വധശിക്ഷ വിധിച്ചത്. കോടതിയുടെ കാര്യത്തില്‍ മാത്രമല്ല സാമ്യമുള്ളത് ഇരുവര്‍ക്കും വധശിക്ഷ വിധിച്ചതും ഒരേ ജഡ്ജി തന്നെ. അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എ.എം ബഷീറാണ് ഗ്രീഷ്മയ്ക്കും റഫീഖ ബീവിയ്ക്കും വധശിക്ഷ വിധിച്ചത്. അദ്ദേഹം പരിഗണിച്ച രണ്ട് കേസുകളിലെ പ്രതികള്‍ക്ക് തക്കതായ ശിക്ഷ വിധിച്ചു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

അതേസമയം, ചുറ്റിക കൊണ്ട് തലയ്ക്കടിച്ചാണ് ശാന്തകുമാരിയെ റഫീഖ ബീവിയും മകനും കൊലപ്പെടുത്തിയത്. ഇവരെ കൊലപ്പെടുത്തി വീട്ടിലെ തട്ടിന്‍പുറത്ത് ഒളിപ്പിച്ച ശേഷം സ്വര്‍ണാഭരണം കവരുകയായിരുന്നു. ഒറ്റയ്ക്ക് താമസിച്ചിരുന്ന ശാന്തകുമാരിയെ വിളിച്ചുവരുത്തി കൊലപ്പെടുത്തി ഏഴരപ്പവന്‍ അമ്മയും മകനും കവര്‍ന്നു.

കൊലപാതകം നടത്തിയതിന് ശേഷം കോഴിക്കോട്ടേക്ക് പോകാനായി പുറപ്പെട്ട റഫീഖ, മകന്‍ ഷഫീഖ്, റഫീഖയുടെ സുഹൃത്ത് അല്‍അമീന്‍ എന്നിവരെ പോലീസ് മണിക്കൂറുകള്‍ക്കുള്ളിലാണ് പിടികൂടിയത്. കോവളത്ത് ജോലിക്കെത്തിയ അല്‍അമീന്‍ ഷഫീഖുമായി പരിചയത്തിലാകുകയും പിന്നീട് റഫീഖയ്ക്കും മകനുമൊപ്പം മുല്ലൂരില്‍ വാടകയ്ക്ക് താമസിച്ചുവരികയുമായിരുന്നു.

ശാന്തകുമാരിയെ കൊലപ്പെടുത്തുന്നതിന് ഒരാഴ്ച മുമ്പ് റഫീഖയും അല്‍അമീനും തമ്മില്‍ വഴക്കിട്ടിരുന്നു. ഇതേതുടര്‍ന്ന് വീടിന്റെ വാതിലും മറ്റും കേടുപാടുകള്‍ വരുത്തിയ ഇവരോട് വീട്ടുടമ വീടൊഴിയാന്‍ ആവശ്യപ്പെടുകയും ചെയ്തു. വീടൊഴിയുന്നതിന് മുമ്പ് വീട്ടിലുണ്ടായിരുന്ന പാത്രങ്ങള്‍ റഫീഖ ശാന്തകുമാരിക്ക് വിറ്റിരുന്നു. ഇതിന്റെ പണം നല്‍കുന്നതിനായി വീട്ടിലേക്കെത്തിയ ശാന്തകുമാരിയെ പ്രതികള്‍ കഴുത്തില്‍ ഷാള്‍ മുറുക്കി ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇


https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.