ഫോറസ്റ്റ് ഓഫീസർ ചമഞ്ഞ് പട്ടികജാതി പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് 3 ജീവപര്യന്തവും കൂടാതെ 12 വർഷം തടവും ഒരു ലക്ഷത്തി തൊണ്ണൂറ്റി അയ്യായിരം രൂപ പിഴയും വിധിച്ചു.
വടക്കാഞ്ചേരി : 2018 കാലത്ത് വടക്കാഞ്ചേരിയിൽ പഠനം നടത്തിയിരുന്ന അതിജീവിതയെ ഫേസ്ബുക്കിലൂടെ ഫോറസ്റ്റ് ഓഫീസർ ആണെന്ന് പരിചയപ്പെടുത്തി സുഹൃദ് ബന്ധം സ്ഥാപിച്ച് വശീകരിച്ച് തൃശൂർ മെഡിക്കൽ കോളേജ് പരിസരത്തുള്ള ലോഡ്ജിൽ കൊണ്ടുപോയി പലതവണ ബലാത്സംഗം ചെയ്തു. കൊഴിഞ്ഞാമ്പാറ ,മുണ്ടൂർ പാലക്കാട് സ്വദേശിയാണ് പ്രതിയായ വിജയ്. കുന്നംകുളം ഫാസ്റ്റ് ട്രാക്ക് ജഡ്ജ് ലിഷ.എസ് ആണ് മൂന്ന് ജീവപര്യന്തം തടവും കൂടാതെ 12 വർഷം തടവും ഒരു ലക്ഷത്തി തൊണൂറ്റി അഞ്ചായിരം രൂപ ശിക്ഷയും വിധിച്ചത്.
വടക്കാഞ്ചേരിയിൽ വെച്ച് അതിജീവിതക്ക് മിഠായിയിൽ എന്തോ ചേർത്ത് നൽകി. അതിനെ തുടർന്ന് അതിജീവിതക്ക് തലകറങ്ങി. തുടർന്ന് പെൺകുട്ടിയെ ബൈക്കിൽ കയറ്റി കൊണ്ടു പോയാണ് ആദ്യം ബലാത്സംഗം ചെയ്തത് , പിന്നീട് മൊബൈലിൽ ഫോട്ടോയെടുത്തിട്ടുണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് തുടർപീഡനം നടത്തിയത് . പിന്നീട് അതിജീവിതയുടെ വിവാഹം വീട്ടുകാർ മറ്റൊരാളുമായി ഉറപ്പിച്ചത് അറിഞ്ഞതിനെ തുടർന്ന് പ്രതി അതിജീവിതയോടൊത്തുള്ള ഫോട്ടോ ഫേസ്ബുക്കിലൂടെ പ്രസിദ്ധപ്പെടുത്തിയതിനെ തുടർന്നാണ് വീട്ടുകാർ പോലീസിൽ പരാതി കൊടുത്തത്.
പ്രതിവിവാഹിതനും മക്കളും ഉണ്ടെന്ന സംഗതി മറച്ചു വെച്ചാണ് അതിജീവിതയുമായി സൗഹൃദത്തിൽ ആയത് . കേസിൽ 28 സാക്ഷികളെയും 53 രേഖകളും ഡി എൻ എ റിപ്പോർട്ടും ഹാജരാക്കി. ഡി.വൈ.എസ്.പി ടി. എസ്. സിനോജാണ് കുറ്റപത്രം നൽകിയത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ . കെ.എസ് ബിനോയ് ഹാജരായി.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ