വടക്കാഞ്ചേരി പ്രസ്സ് ക്ലബ്ബിന്റെ മാധ്യമ പുരസ്‌കാര ജേതാക്കൾ ഹസീന ഇബ്രാഹിം, പി.വി സമീർ.

വടക്കാഞ്ചേരി : വിഖ്യാത മാധ്യമ പ്രവർത്തകനും, സ്വതന്ത്ര്യ സമര സേനാനിയും  മികച്ച പ്രഭാഷകനുമായിരുന്ന തെക്കുംകര പുന്നംപറമ്പ് സ്വദേശി രാമൻകുട്ടി മേനോൻ മനക്കലാത്തിൻ്റെ (ആർ. എം മനക്കലാത്ത് ) സ്മരണാർഥം വടക്കാഞ്ചേരി പ്രസ് ക്ലബ് ഏർപ്പെടുത്തിയ മാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു.  മികച്ച പ്രാദേശിക മാധ്യമ പ്രവർത്തകനും,   ദൃശ്യമാധ്യമ റിപ്പോർട്ടർക്കുമാണ് പുരസ്ക്കാരം.

അച്ചടി മാധ്യമ വിഭാഗത്തിൽ എറണാംകുളം നോർത്ത് പറവൂർ സ്വദേശിനിയും, മാധ്യമം ദിനപത്ര ത്തിൻ്റെ വൈപ്പിൻ ലേഖികയുമായ ഹസീന ഇബ്രാഹിമിനും , ദൃശ്യ മാധ്യമ പുരസ്ക്കാരം വയനാട് സുൽത്താൻ ബത്തേരി സ്വദേശിയും, ചേലക്കര റൈറ്റ് വിഷൻ ചാനൽ ചീഫ് റിപ്പോർട്ടറുമായ പി. വി സമീറിനുമാണ്. 

5,555 രൂപയും, പ്രശസ്തി പത്രവും, ഫലകവുമടങ്ങുന്നതാണ് പുരസ്കാരമെന്ന് ജൂറി കമ്മറ്റി ചെയർമാൻ വി. മുരളി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.  ജൂലായ് 28 ന് കാലത്ത് 11 ന് വടക്കാഞ്ചേരി കേരള വർമ്മ പൊതു വായനശാലാ ഹാളിൽ നടക്കുന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി പ്രൊ: ഡോ: ആർ. ബിന്ദു പുരസ്ക്കാരങ്ങൾ സമ്മാനിക്കും. സമൂഹത്തിൻ്റെ വിവിധ കോണുകളിലുള്ളവർ പങ്കെടുക്കും. പ്രസ് ക്ലബ്ബ് പ്രസി ഡൻ്റ് അജീഷ് കർക്കിടകത്ത്, സെക്രട്ടറി ടി. ഡി. ഫ്രാൻസീസ് , ട്രഷറർ സി. കെ. വേണു ഗോപാൽ എന്നിവരും പങ്കെടുത്തു. 

ഹസീന ഇബ്രാഹിമിൻ്റെ "വെള്ളപൊക്കത്തിൽ വൈപ്പിൻ" എന്ന വാർത്തയാണ് ജൂറി പുരസ്ക്കാരത്തിന് തിരഞെടുത്തത്. 2018 ലെ വെള്ളപൊക്കത്തിന് ശേഷം വേലിയേറ്റത്തിൻ്റെ കെടുതികളിൽ കഴിയുന്ന വൈപ്പിൻ ജനതയുടെ ദുരിതം വരച്ച് കാട്ടുന്നതാണ് വാർത്ത. പ്രശ്നത്തിൻ്റെ വ്യാപ്തി , കാരണങ്ങൾ, പരിഹാരം എന്നിവയെല്ലാം വാർത്തയിലുണ്ടെന്ന് ജൂറി നിരീക്ഷിച്ചു.

ദൃശ്യമാധ്യമ പുരസ്ക്കാരത്തിന് തിരഞ്ഞെടുത്തിട്ടുള്ളത് പി.വി സമീറിൻ്റെ "വീടില്ലെങ്കിലും ശൗചാലയം വേണം" എന്ന മനുഷ്യ മുഖമുള്ള വാർത്തയാണ്. പാഞ്ഞാൾ സ്വദേശിയുടെ ദുരിത ജീവിത ദൃശ്യവൽക്കരണം ഏറെ മനോവേദനയോടെ മാത്രമെ കണ്ടിരിക്കാനാകൂവെന്ന് ജൂറി വിലയിരുത്തി.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.