പാർലമെന്റിന്റെ വർഷകാല സമ്മേളനം ഇന്ന് തുടങ്ങാനിരിക്കെ പാർലമെന്റിലും ചെങ്കോട്ടയിലും ബോംബ് സ്ഫോടനം നടത്തുമെന്ന് ഭീഷണി സന്ദേശം.
പാർലമെന്റിന്റെ വർഷകാല സമ്മേളനം ഇന്ന് തുടങ്ങാനിരിക്കെ പാർലമെന്റിലും ചെങ്കോട്ടയിലും ബോംബ് സ്ഫോടനം നടത്തുമെന്ന് ഭീഷണി സന്ദേശം. ഖലിസ്ഥാൻ തീവ്രവാദികളെന്ന് പറയപ്പെടുന്നവരിൽ നിന്നാണ് സന്ദേശം ലഭിച്ചത്. സിപിഎമ്മിന്റെ രാജ്യസഭാ എം.പിമാരായ വി. ശിവദാസിനും എ.എ റഹീമിനുമാണ് 'സിഖ് ഫോർ ജസ്റ്റിസ്' എന്ന സംഘടനയുടെ പേരിൽ സന്ദേശം ലഭിച്ചത്. ഞായറാഴ്ച രാത്രി ഏറെ വൈകിയായിരുന്നു സന്ദേശം. ഇരുവരും ഉടനെ തന്നെ വിവരം പോലീസിൽ അറിയിച്ചു.
പാർലമെന്റിന്റെ സുരക്ഷാചുമതലയുൾപ്പെടെ സി.എസ്.ഐ.എഫ്. ഏറ്റെടുത്തതിനുപിന്നാലെയാണ് പുതിയഭീഷണി. ഞായറാഴ്ച 11.30ഓടെ ജി.ഒ.കെ പട്വൻ സിംപന്നു സിഖ് ഫോർ ജസ്റ്റിസ് ജനറൽ കൗൺസിൽ എന്ന സംഘടനയുടെ പേരിൽ വന്ന സന്ദേശം, ഇന്ത്യൻ ഭരണാധികാരികളുടെ കീഴിൽ സിഖുകാർ ഭീഷണി നേരിടുകയാണെന്ന് പറയുന്നുണ്ട്. ഖാലിസ്ഥാൻ ഹിതപരിശോധന എന്ന ആവശ്യം ഈ സന്ദേശം ഉയർത്തുന്നുണ്ട്. പാർലമെന്റ് മുതൽ ചെങ്കോട്ട വരെ ബോംബിട്ട് തകർക്കുമെന്നും അതിൽ കുടുങ്ങേണ്ടെങ്കിൽ എം.പിമാർ വീട്ടിലിരിക്കണമെന്നും ഭീഷണി സന്ദേശത്തിൽ പറയുന്നു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ