ഉരുള്‍പൊട്ടല്‍ സംബന്ധിച്ച്‌ കേരള സർക്കാരിന് മുന്നറിയിപ്പ് നല്‍കിയിരുന്നതായി കേന്ദ്രമന്ത്രി അമിത് ഷാ.

ഇതുസംബന്ധിച്ച്‌ ജൂണ്‍ 23ന് രണ്ട് തവണയാണ് കേന്ദ്രം കേരളത്തിന് മുന്നറിയിപ്പ് നല്‍കിയതെന്നും ഷാ രാജ്യസഭയില്‍ പറഞ്ഞു. 7 ദിവസം മുൻപേ മുന്നറിയിപ്പ് നല്‍കിയിട്ടും ഉരുള്‍പൊട്ടല്‍ മേഖലയില്‍ നിന്നും ജനങ്ങളെ എന്തുകൊണ്ട് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയില്ലെന്ന് ചോദിച്ച അദ്ദേഹം മുന്നറിയിപ്പ് ലഭിച്ചതിനു ശേഷം കേരളം എന്തു ചെയ്തൂവെന്നും ചോദിച്ചു. 

തന്റെ നേരിട്ടുള്ള നിർദേശ പ്രകാരം 9 അംഗ എൻ.ഡി.ആർ.എഫ് സംഘത്തെ കേരളത്തിലേക്ക് 23ന് തന്നെ അയച്ചിരുന്നതായും വിമാന മാർഗമാണ് സംഘം കേരളത്തിലെത്തിയതെന്നും ഷാ രാജ്യസഭയില്‍ വ്യക്തമാക്കി. കേന്ദ്രസർക്കാരിന്റെ ജാഗ്രതാ നിർദേശത്തില്‍ ചോദ്യം ഉയർന്നതിനെ തുടർന്നാണ് അമിത് ഷാ രാജ്യസഭയില്‍ ഇക്കാര്യം വ്യക്തമാക്കിയത്. ജാഗ്രതാ നിർദേശം നല്‍കുന്നതില്‍ കേന്ദ്രത്തിനു വീഴ്ച സംഭവിച്ചിട്ടില്ലെന്ന് പറഞ്ഞ അമിത് ഷാ ആർക്കെതിരെയും ആരോപണം ഉന്നയിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും കേരള സർക്കാരിനും കേരള ജനതയ്ക്കുമൊപ്പം കേന്ദ്രസർക്കാർ ഉണ്ടെന്നും വ്യക്തമാക്കി.

അതേസമയം വയനാട്ടിലേക്ക് എയര്‍ഫോഴ്‌സ്, ആര്‍മി സംഘത്തെ അയച്ചിട്ടുണ്ടെന്നും ആര്‍മി ഹെലികോപ്റ്റര്‍ അടക്കമുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് പറഞ്ഞു. ഇവർക്കൊപ്പം മെഡിക്കല്‍ സംഘത്തെ അയച്ചിട്ടുണ്ടെന്നും ആയിരത്തിലധികം ജനങ്ങളെ രക്ഷിക്കാനായെന്നും റായ് പറഞ്ഞു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.