വടക്കാഞ്ചേരി നഗരസഭ കൗണ്‍സിലിന്‍റെ യോഗം നഗരസഭാ ചെയര്‍മാന്‍ പി.എന്‍.സുരേന്ദ്രന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നു.
വടക്കാഞ്ചേരി : നഗരസഭാ യോഗത്തില്‍ നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ ഷീല മോഹന്‍ , സ്റ്റാന്‍റിംഗ് കമ്മിറ്റി അംഗങ്ങളായ ജമീലാബി എ.എം, സ്വപ്ന ശശി, സി വി മുഹമ്മദ് ബഷീര്‍, നഗരസഭ സെക്രട്ടറി കെ കെ മനോജ്, മുന്‍സിപ്പല്‍ എഞ്ചിനിയര്‍ സുജിത് ഗോപിനാഥ് തുടങ്ങിയവര്‍ പങ്കെടുത്തു സംസാരിച്ചു. യോഗം ആരംഭിച്ച ഉടന്‍തന്നെ നഗരസഭാ മരാമത്ത് കാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സ്വപ്ന ശശി പ്രമേയം അവതരിപ്പിക്കാന്‍ ചെയര്‍മാനോട് അനുമതി ആവശ്യപ്പെട്ടു. ചെയര്‍മാന്‍ അനുമതി നല്‍കിയതിനെ തുടര്‍ന്ന് സ്വപന ശശി പ്രമേയം അവതരിപ്പിച്ചു.
2015ലാണ് വടക്കാഞ്ചേരി, മുണ്ടത്തിക്കോട് ഗ്രാമപഞ്ചായത്തുകള്‍ സംയോജിപ്പിച്ച് വടക്കാഞ്ചേരി മുനിസിപ്പാലിറ്റി ആയത്. ഒരു നഗരസഭയ്ക്കാവശ്യമായിരുന്ന മതിയായ അര്‍ബന്‍ ഇൻഫ്രാ സ്ട്രക്ചർറോ ഫിനാഷ്യല്‍ സ്റ്റാറ്റസോ ഇല്ലാതെയാണ് ഈ നഗരസഭ പ്രവര്‍ത്തനം തുടങ്ങിയത്. 2015ല്‍ വടക്കാഞ്ചേരി മുനിസിപ്പാലിറ്റി അധികാരത്തില്‍ വന്ന ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ കൗണ്‍സില്‍ തുടങ്ങിവച്ച വികസനപ്രവര്‍ത്തനങ്ങള്‍ക്ക് പി എന്‍ സുരേന്ദ്രന്‍ അദ്ധ്യക്ഷനായി ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ നേതൃത്വത്തിലുള്ള കൗണ്‍സില്‍ വന്നതോടുകൂടി ആക്കം കൂടുകയാണ് ഉണ്ടായത്. വെറും 7 വര്‍ഷം പ്രായമുള്ളപ്പോള്‍ ഈ നഗരസഭയ്ക്ക് സംസ്ഥാനത്ത് മികച്ച രണ്ടാമത്തെ നഗരസഭയ്ക്കുള്ള സ്വരാജ് ട്രാഫി പുരസ്കാരവും അയ്യങ്കാളി നഗരതൊഴിലുറപ്പ് പദ്ധതിയില്‍ ഒന്നാംസ്ഥാനത്തിനും അര്‍ഹമായി. 8-ാം വര്‍ഷവും ഇതേ നേട്ടം ആവര്‍ത്തിച്ചു.
2000 ലധികം PMAY വീടുകള്‍ പൂര്‍ത്തീകരിച്ചുകൊണ്ടും ക്ഷേമപെന്‍ഷനുകളില്‍ കാലതാമസം ഇല്ലാതെ തീരുമാനമെടുത്തുകൊണ്ടും നഗരസഭയിലെ എല്ലാ ജനങ്ങള്‍ക്കും യഥാസമയം സേവനം നല്‍കികൊണ്ടും മാലിന്യ സംസ്കരണരംഗത്ത് മികച്ച മാതൃകകള്‍ അവതരിപ്പിച്ചുകൊണ്ടും ഈ നഗരസഭ മുന്നിട്ടു നില്‍ക്കുകയാണ്. ഇങ്ങനെ എല്ലാമേഖലയിലും മുന്നിട്ടു നില്‍ക്കുന്ന പി.എന്‍.സുരേന്ദ്രന്‍ നയിക്കുന്ന ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ നേതൃത്വത്തിലുള്ള ഈ കൗണ്‍സിലിനെതിരെ അടിസ്ഥാനമില്ലാത്ത ആരോപണങ്ങളുമായി രംഗത്തുവരികയാണ് ഇവിടുത്തെ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍. നഗരസഭ കെട്ടിടത്തിന്‍റെ ടോയ്ലറ്റ് സ്വീവേജ് സംവിധാനത്തിന് റോഡ് കയ്യേറാതെയും ഗതാഗതതടസ്സം ഇല്ലാതെയും ഒരുകുഴിയെടുത്തപ്പോള്‍ കോണ്‍ഗ്രസ്സ് കൗണ്‍സിലര്‍മാര്‍ നയിക്കുന്ന നേതാവിന്‍റെ സാംസ്കാരിക വൈകൃതം നഗരസഭ ഔദ്യോഗിക ഗ്രൂപ്പില്‍ തെളിഞ്ഞ് കാണുകയുണ്ടയി .
നഗരസഭയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിക്കുന്ന ജനപിന്തുണ കണ്ട് വിറളി പിടിച്ചിരിക്കുന്ന ഇവരോട് ഒന്നേ പറയാനുള്ളൂ ഈ കൗണ്‍സില്‍ ഭരിക്കുന്നത് ഇടതുപക്ഷമാണ്. അനാവശ്യആരോപണങ്ങള്‍ ഉന്നയിച്ചും അനുമതി ഇല്ലാതെ ഓഫീസില്‍ കയറി ഓഫീസ് രേഖകള്‍ പരിശോധിച്ച് താന്തോന്നിത്തം കാണിച്ചും നടക്കുന്നതിനു പകരം ഇതൊരു ജനാധിപത്യ ഭരണകൂടമാണെന്ന് മനസ്സിലാക്കി നഗരസഭ നടത്തുന്ന വികസന പ്രവര്‍ത്തനങ്ങളോട് സഹകരിച്ച് മുന്നോട്ട് പോകുന്നതിന് നിങ്ങള്‍ക്ക് ഇനിയും സമയമുണ്ട്.
അല്ലാതെ ദുരാരോപണങ്ങളുടെ പരമ്പര സൃഷ്ടിച്ച് ഈ നഗരസഭയ്ക്കെതിരെ നുണക്കഥകളുടെ ചീട്ടുകൊട്ടാരം സൃഷ്ടിക്കുന്നവരെ ഈ നാട് ഒറ്റപ്പെടുത്തുകതന്നെ ചെയ്യും എന്ന് ഓര്‍മ്മപ്പെടുത്തുന്നു. നഗരസഭാ ഓഫീസില്‍ കയറി ചെയര്‍മാന്‍റെയോ സെക്രട്ടറിയുടെയോ അനുമതി ഇല്ലാതെ ഫയലുകള്‍ വലിച്ചെറിഞ്ഞ് അലങ്കോലപ്പെടുത്തിയ പ്രധാന ഫയല്‍ കാണാതായ സംഭവത്തില്‍ കൗണ്‍സിലര്‍ കെ അജിത്കുമാറിനെതിരെ നിയമനടപടികള്‍ സ്വീകരിക്കണമെന്ന് ഈ പ്രമേയം വഴി ആവശ്യപ്പെടുന്നു. നഗരസഭ കൗണ്‍സിലര്‍ സേവ്യര്‍ എം പി പ്രമേയത്തെ പിന്‍താങ്ങി. പ്രമേയം കൗൺസിൽ അംഗീകരിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ