ഗുരുവായൂർ ക്ഷേത്രത്തിന് ചുറ്റും നൂറുമീറ്റർ ഭൂമി ഏറ്റെടുക്കുന്നതിന്‍റെ ഭാഗമായി ഭൂമിയുടെ അതിർത്തി നിർണയിച്ച് കല്ലിടല്‍ പ്രവൃത്തിയുടെ നടപടിക്രമങ്ങള്‍ നാളെ തുടങ്ങും.
ഗുരുവായൂർ ക്ഷേത്രത്തിന് ചുറ്റും നൂറുമീറ്റർ ഭൂമി ഏറ്റെടുക്കുന്നതിന്‍റെ ഭാഗമായി ഭൂമിയുടെ അതിർത്തി നിർണയിച്ച് കല്ലിടല്‍ പ്രവൃത്തിയുടെ നടപടിക്രമങ്ങള്‍ നാളെ തുടങ്ങും. തൃശൂർ റവന്യൂ ലാൻഡ് അക്വിസിഷൻ വിഭാഗം ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തിലാണ് പ്രവൃത്തി തുടങ്ങുന്നത്
ക്ഷേത്ര മതില്‍കെട്ടില്‍ നിന്ന് 100 മീറ്റർ ചുറ്റളവില്‍ 6.95ഏക്കർ ഭൂമിയാണ് ഏറ്റെടുക്കുന്നത്. സാമൂഹ്യാഘാത പഠനം നടത്തിയ കേരള വോളന്‍ററി ഹെല്‍ത്ത് സർവീസസിന്‍റെ കണക്ക് പ്രകാരം 30 താമസക്കാർ, 306 സ്ഥാപനങ്ങള്‍, 125 ജീവനക്കാർ എന്നിങ്ങനെയാണ് ഇവിടെയുള്ളത്. ഭൂമി ഏറ്റെടുക്കല്‍ നിയമത്തിലെ 2013 ആക്‌ട് പ്രകാരമാണ് ഏറ്റെടുക്കല്‍ നടത്തുന്നത്. ന്യായമായ നഷ്ടപരിഹാരം, പുനരധിവാസം, പുനസ്ഥാപനം എന്നിവ നല്‍കിയാണ് ഏറ്റെടുക്കല്‍ നടപടി നടത്തുന്നത്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ