പൂരം കലക്കൽ; എം.ആർ അജിത് കുമാറിന് വീഴ്ചയുണ്ടായി
പൂരം കലക്കിയതിലെ വീഴ്ച പരിഹരിക്കാൻ എ.ഡി.പി.ജി എം.ആർ അജിത് കുമാർ ഇടപെട്ടില്ലെന്ന് ആഭ്യന്തര വകുപ്പ്. ഇത് എ.ഡി.ജി.പി എം.ആർ അജിത് കുമാറിന്റെ വീഴ്ചയാണെന്നും ഹൈക്കോടതിയില്‍ സർക്കാരിന്റെ സത്യവാങ്മൂലം. പൂരം കലക്കലില്‍ വിശദമായ അന്വേഷണത്തിന് സംസ്ഥാന പൊലീസ് മേധാവിയെ ചുമതലപ്പെടുത്തി. ഉദ്യോഗസ്ഥതല വീഴ്ച ഉണ്ടെങ്കില്‍ കർശന നടപടി സ്വീകരിക്കും. പൂരം കലക്കലില്‍ അന്വേഷണം സമയബന്ധിതമായി പൂർത്തിയാക്കാൻ സംസ്ഥാന പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടുവെന്നുമാണ് ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ വിശദീകരണം. വിവാദം അന്വേഷിക്കാൻ എ.ഡി.ജി.പി എച്ച് വെങ്കിടേഷിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് പൂരം ഭംഗിയായി നടത്തുക എന്നത് മാത്രമായിരുന്നു സർക്കാരിന്റെ ലക്ഷ്യമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് ബി.ജെ.പി നേതാവ് ബി ഗോപാലകൃഷ്ണൻ സമർപ്പിച്ച ഹർജിയിലാണ് സർക്കാരിന്റെ മറുപടി.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ