ആശാവർക്കർ മാരോടുള്ള അവഗണനയ്ക്കെതിരെ ശക്തമായ സമരത്തിന് രൂപം കൊടുക്കുമെന്ന് കേരള പ്രദേശ് ആശാവർക്കേഴ്സ് കോൺഗ്രസ് - ഐ.എൻ.ടി.യു.സി

കഴിഞ്ഞ നിരവധി വർഷങ്ങളായി ആശാവർക്കർമാരോട് ഇടതുപക്ഷ സർക്കാർ കാണിക്കുന്ന അവഗണനയ്ക്കെതിരെ ശക്തമായ സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് ഐഎൻടിയുസി ജില്ലാ വൈസ് പ്രസിഡന്റ് കെ എൻ നാരായണൻ പറഞ്ഞു. "ശൈലി" - വാർഷിക ആരോഗ്യ കണക്കെടുപ്പ് സംബന്ധിച്ച് ആശ വർക്കർമാർക്ക് 2000 രൂപ നൽകുമെന്ന് ഭരണാനുകൂല സംഘടന പ്രലോഭിപ്പിച്ച് സമരം സംഘടിപ്പിക്കുകയും, അതേസമയം 2024 ഒക്ടോബർ 11ന് നാഷണൽ ഹെൽത്ത് മിഷൻ സ്റ്റേറ്റ് ഡയറക്ടർ ഇറക്കിയ സർക്കുലറിൽ ഒരു മാറ്റവും വരുത്തിയിട്ടില്ലായെന്നതും തൊഴിലാളികളെ വഞ്ചിക്കുന്ന നടപടിയായെ കണക്കാക്കാനാകു.

 ഓണറേറിയം വർദ്ധിപ്പിക്കാതെ  ജോലിഭാരം മാത്രം കൂട്ടുന്ന നടപടിയാണ് സംസ്ഥാന സർക്കാർ നടപ്പിലാക്കുന്നത്. ആശാവർക്കേഴ്സിന് മിനിമം 21,000 രൂപ കൃത്യമായ ശമ്പള വ്യവസ്ഥയിൽ നൽകുക, പെൻഷൻ പദ്ധതിയിൽ ഉൾപ്പെടുത്തുക, ഇ പി എഫ് ഗ്രാറ്റുവിറ്റി സംവിധാനം നടപ്പിലാക്കുക, തുടങ്ങിയ ആവശ്യങ്ങൾ നേടിയെടുക്കുന്നതിന് വേണ്ടി  വമ്പിച്ച പ്രക്ഷോഭ പരിപാടികൾ നടത്തുന്നതിന്  സംസ്ഥാന കമ്മിറ്റി രൂപം നൽകിയിട്ടുണ്ടെന്നും അദ്ദേഹം എടുത്തു പറഞ്ഞു.

  കേരള പ്രദേശ് ആശാ വർക്കേഴ്സ് കോൺഗ്രസ് ( ഐഎൻടിയുസി ) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ, നാഷണൽ ഹെൽത്ത് മിഷൻ ഓഫീസിന് മുൻവശത്ത്   ഇന്ന്-2024 ഒക്ടോബർ 21  രാവിലെ 11  മുതൽ നടന്ന പ്രതിഷേധ ധർണ്ണയ്ക്ക് ജില്ലാ സെക്രട്ടറി  വിദ്യ രമേഷ് അധ്യക്ഷത വഹിക്കുകയും ജില്ലാ ട്രഷറർ ,വിജിനി ഗോപി,മറ്റു നേതാക്കളായ ചാലക്കുടി നഗരസഭ കൗൺസിലർ വത്സൻ ചമ്പക്കര, കല്ലൂർ ബാബു, ജയശ്രീ കൊച്ചു ഗോവിന്ദൻ, റസീന എസ്, വിജി ഏലിയാസ്, ഗീത രതീഷ്, നിത ടി പി,  തുടങ്ങിയവർ സംസാരിച്ചു. സിമി രാജേഷ്,സുജന കെ ആർ, ഷിജി സി ജെ, ഷൈജ കെ, മോളി ലോനപ്പൻ, നിഷ ഉണ്ണികൃഷ്ണൻ, ദീപ രാമചന്ദ്രൻ, ആശ വി ജെ, ഓമന വിൽസൺ എന്നിവർ ധർണ്ണയ്ക്ക് നേതൃത്വം നൽകി.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.