തൃശ്ശൂരിൽ കൈക്കൂലി വാങ്ങുന്നതിനിടെ സ്പെഷ്യൽ വില്ലേജ് ഓഫീസറും, വില്ലേജ് അസിസ്റ്റന്റും വിജിലൻസിന്റെ പിടിയിൽ.
ഒല്ലൂക്കര വില്ലേജ് ഓഫീസിലെ സ്പെഷ്യൽ വില്ലേജ് ഓഫീസർ പ്രസാദ്, വില്ലേജ് അസിസ്റ്റന്റ് ആശിഷ് എന്നിവരാണ് അറസ്റ്റിൽ ആയത്.തൃശ്ശൂർ വിജിലൻസ് ഡിവൈഎസ്പി ഷിബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇതുവരെയും കൈക്കൂലി വാങ്ങുന്നതിനിടെ കയ്യോടെ പിടികൂടിയത്. ദിവസങ്ങൾക്കു മുൻപ് മണ്ണുത്തിയിലെ ഒരു സ്ഥലം വൃത്തിയാക്കുന്നതിന് എത്തിച്ച ജെസിബി പോലീസ് പിടികൂടിയിരുന്നു. ജെസിബി വിട്ടു കിട്ടുന്നതിന് വില്ലേജ് ഓഫീസിൽ നിന്നുള്ള റിപ്പോർട്ട് സ്ഥലം ഉടമയോട് പോലീസ് ആവശ്യപ്പെട്ടിരുന്നു.
ഇതനുസരിച്ച് സ്ഥലം ഉടമ ഒല്ലൂക്കര വില്ലേജ് ഓഫീസിൽ ബന്ധപ്പെട്ടു. തുടർന്ന് സ്ഥലം പരിശോധിക്കാനായി കഴിഞ്ഞ തിങ്കളാഴ്ച ഇരുവരും പോയിരുന്നു. പരിശോധനയ്ക്ക് ശേഷം റിപ്പോർട്ട് നൽകാൻ ഇരുവരും സ്ഥലം ഉടമയോട് 5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.ഒടുവിൽ രണ്ട് ലക്ഷം രൂപയ്ക്ക് പറഞ്ഞു ഉറപ്പിക്കുകയും ചെയ്തു. ഇതിനിടെ ഈ വിവരം സ്ഥലം ഉടമ തൃശൂർ വിജിലൻസ് ഡിവൈഎസ്പിയെ അറിയിക്കുകയായിരുന്നു. ഒടുവിൽ കൈക്കൂലിനത്തിൽ അമ്പതിനായിരം രൂപ കൈമാറുന്നതിനിടയിൽ സ്ഥലത്ത് മറഞ്ഞിരുന്ന വിജിലൻസ് സംഘം ഇരുവരെയും കയ്യോടെ പിടികൂടുകയായിരുന്നു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ