വെടിക്കെട്ടുമായി ബന്ധപ്പെട്ട കേന്ദ്ര വിജ്ഞാപനത്തില്‍ നടപടി ആവശ്യപ്പെട്ട് സുരേഷ് ഗോപിയെ സമീപിച്ച്‌ ദേവസ്വങ്ങള്‍.

തൃശൂർ : തിരുവമ്പാടി , പാറമേക്കാവ് ദേവസ്വങ്ങളാണ് വിഷയത്തില്‍ ഇളവ് തേടി കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് കത്തയച്ചത്. ദേവസ്വങ്ങളുടെ സംയുക്ത കൂട്ടായ്‌മയാണ് കത്തയച്ചത്. പാറമേക്കാവ് സെക്രട്ടറി ജി രാജേഷ്, തിരുവമ്പാടി ദേവസ്വം സെക്രട്ടറി ഗിരീഷ് കുമാർ എന്നിവരാണ് കത്തില്‍ ഒപ്പിട്ടിരിക്കുന്നത്. കേന്ദ്ര വിജ്ഞാപനത്തില്‍ ദൂരപരിധിയില്‍ ഉള്‍പ്പെടെ ഇളവ് തേടിയാണ് ദേവസ്വങ്ങളുടെ നടപടി. തൃശൂർ എം.പി കൂടിയായ സുരേഷ് ഗോപി വിഷയത്തില്‍ പ്രശ്‌ന പരിഹാരം സാധ്യമാക്കും എന്നാണ് ദേവസ്വങ്ങളുടെ പ്രതീക്ഷ. നേരത്തെ വെടിക്കോപ്പുകളും സൂക്ഷിക്കുന്ന ഇടവും ഫയർലൈനുമായി കുറഞ്ഞത് 200 മീറ്റർ അകലമെങ്കിലും വേണമെന്ന് ഉള്‍പ്പെടെ നിരവധി നിർദ്ദേശങ്ങളാണ് വിജ്ഞാപനത്തില്‍ ഉണ്ടായിരുന്നത്.

കൂടാതെ ഫയർലൈനും കാണികളും തമ്മിലുള്ള അകലം നൂറ് മീറ്റർ ആക്കിയതും തിരുത്തണമെന്ന് കത്തില്‍ ദേവസ്വങ്ങള്‍ ആവശ്യപ്പെടുന്നുണ്ട്. വെടിക്കെട്ടുകാർക്ക് കൂടുതല്‍ സുരക്ഷാ സംവിധാനങ്ങള്‍ ഏർപ്പെടുത്തണമെന്നത് ഉള്‍പ്പെടെ നിർണായക നിർദ്ദേശങ്ങളാണ് വിജ്ഞാപനത്തില്‍ ഉണ്ടായിരുന്നത്. ഇതിന് പിന്നാലെ വലിയ പ്രതിഷേധമാണ് വിവിധ കോണുകളില്‍ നിന്ന് ഉയരുന്നത്.നിലവിലെ വിജ്ഞാപനം പ്രാബല്യത്തില്‍ വന്നാല്‍ അത് തൃശൂർ പൂരത്തെയാവും ഏറ്റവും കൂടുതല്‍ ബാധിക്കുക. ഇതിലെ 200 മീറ്റർ നിർദ്ദേശം നടപ്പാക്കുകയാണെങ്കില്‍ തേക്കിൻകാട് മൈതാനിയില്‍ മാത്രമല്ല സ്വരാജ് റൗണ്ടില്‍ പോലും നടത്താൻ കഴിയില്ലെന്നാണ് ദേവസ്വങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. നിലവിലെ നിയന്ത്രണങ്ങള്‍ നടപ്പിലായാല്‍ തൃശൂർ  കെ എസ്‌ ആർ ടി സി സ്‌റ്റാൻഡ്‌ പരിസരത്തോ മറ്റോ നിന്ന് മാത്രമേ ജനങ്ങള്‍ക്ക് വെടിക്കെട്ട് കാണാൻ കഴിയൂ.

ഇതോടെയാണ് ശക്തമായ പ്രതിഷേധം ഉയർന്നത്. കേന്ദ്ര ഉത്തരവിലെ നിർദേശങ്ങള്‍ അപ്രായോഗികമാണ് എന്നാണ് തിരുവമ്പാടി ദേവസ്വം ചൂണ്ടിക്കാണിച്ചത്. ഇത് നടപ്പായാല്‍ തൃശൂർ പൂരം വെറും ഓർമ്മയാകുമെന്നും അവർ പറയുന്നു. കൂടാതെ സംസ്ഥാന സർക്കാരും വിഷയത്തില്‍ ശക്തമായ എതിർപ്പാണ് ഉന്നയിച്ചിരിക്കുന്നത്. കേന്ദ്രത്തിന്റെ ഭേദഗതി നടപ്പിലായാല്‍ കേരളത്തിലെ ക്ഷേത്രങ്ങളില്‍ വെടിക്കെട്ട് പൂർണമായും ഇല്ലാതാവുമെന്നാണ് ദേവസ്വം മന്ത്രി വി എൻ വാസവനും ചൂണ്ടിക്കാണിച്ചത്. ഈ നിർദ്ദേശം തൃശൂർ പൂരത്തെ തകർക്കാനുള്ള നീക്കമായാണ് കാണുന്നതെന്നും അദ്ദേഹം ആരോപിച്ചു. സിപിഐ ഉള്‍പ്പെടെയുള്ള സംഘടനകളും കേന്ദ്ര നീക്കത്തിനെതിരെ രംഗത്ത് വന്നിരുന്നു. സുരേഷ് ഗോപി വിഷയത്തില്‍ ഇടപെടണം എന്നാണ് സിപിഐ ആവശ്യപ്പെട്ടിരിക്കുന്നത്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.