മരുന്ന് എത്തിച്ചു നൽകാമെന്നു പറഞ്ഞ് ഓർഡർ എടുത്ത് 8 ലക്ഷം രൂപ തട്ടിയ യുവാവിനെ തൃശൂർ ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു.
മരുന്ന് എത്തിച്ചു നൽകാമെന്നു പറഞ്ഞ് ഓർഡർ എടുത്ത് 8 ലക്ഷം രൂപ തട്ടിയ യുവാവിനെ തൃശൂർ ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു.. എറണാകുളം ഉദയംപെരൂർ സ്വദേശി കൊങ്ങപ്പിള്ളിയിൽ വീട്ടിൽ കിരൺകുമാർ ആണ് അറസ്റ്റിലായത്. തൃശൂർ പാട്ടുരായ്ക്കൽ പൊന്നുവീട്ടിൽ ലൈനിലെ ''ഡെക്സ്റ്റർ ലൈഫ് സയൻസ്' എന്ന സ്ഥാപനത്തിലേക്ക് മറ്റു സംസ്ഥാനങ്ങളിൽ നിന്ന് മരുന്നുകൾ എത്തിച്ചു നൽകാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് ആയിരുന്നു തട്ടിപ്പ്.കൺസൾട്ടേഷൻ ഫീസ് ആയി 10 ലക്ഷം രൂപ വാങ്ങുകയായിരുന്നു. .പിന്നീട് 2 ലക്ഷം രൂപ തിരിച്ചു കൊടുത്തിരുന്നു. ബാക്കി 8 ലക്ഷം രൂപ തിരിച്ചു നൽകാതെയാണ് പ്രതി തട്ടിപ്പ് നടത്തിയത് . വാങ്ങിയ പണമോ മരുന്നോ നൽകാത്തതിനെ തുടർന്ന് തൃശ്ശൂർ ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ സ്ഥാപന ഉടമയായ മുളങ്കുന്നത്തുകാവ് സ്വദേശി പരാതി നൽകുകയായിരുന്നു.. തുടർന്നു നടത്തിയ അന്വേഷണത്തിൽ പ്രതിയെ പാലക്കാട് നെന്മേനിയിൽ നിന്നും പിടികൂടുകയായിരുന്നു . പ്രതിക്ക് എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിൽ ഒരു കേസും തൃശൂർ ടൌൺ ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ രണ്ട് കേസുകളും ഉള്ളതായി പോലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ് ചെയ്തു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ