നെൽവയൽ തണ്ണീർത്തടനിയമത്തിന്റെ അടിസ്ഥാനത്തിൽ ഭൂമി തരംമാറ്റുന്നവരിൽനിന്ന്‌ പിരിച്ചെടുക്കുന്ന തുകയുടെ കണക്ക് മൂന്നാഴ്ചക്കുള്ളിൽ ഹാജരാക്കാൻ ലാൻഡ് റവന്യൂ കമ്മീഷണർക്ക് നിർദേശം നൽകി ഹൈക്കോടതി.

നെൽവയൽ തണ്ണീർത്തടനിയമത്തിന്റെ അടിസ്ഥാനത്തിൽ ഭൂമി തരംമാറ്റുന്നവരിൽനിന്ന്‌ പിരിച്ചെടുക്കുന്ന തുകയുടെ കണക്ക് മൂന്നാഴ്ചക്കുള്ളിൽ ഹാജരാക്കാൻ ലാൻഡ് റവന്യൂ കമ്മീഷണർക്ക് നിർദേശം നൽകി ഹൈക്കോടതി. കാർഷികാഭിവൃദ്ധി ഫണ്ടിന്റെ വിശദ കണക്കുകൾ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കാനും കോടതി നിർദേശിച്ചു. 
ഇത്തരം കാര്യങ്ങൾക്ക് പൊതുജനങ്ങൾക്ക് കോടതിയെ സമീപിക്കേണ്ടിവരരുതെന്നും വിധിയിൽ പറയുന്നു. തൃശൂർ വേലൂപ്പാടം തടത്തിൽവീട്ടിൽ ടി.എൻ. മുകുന്ദൻ നൽകിയ ഹർജിയിലാണ് വിധി. തണ്ണീർത്തട നിയമം നിലവിൽ വന്ന 2008 മുതൽ ഭൂവുടമകളിൽനിന്ന്‌ വിവിധ ഇനങ്ങളിലായി പിരിച്ചതുകയും കാർഷികാഭിവൃദ്ധിഫണ്ടിലേക്ക് എത്ര നൽകിയെന്നതും വ്യക്തമാക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ടായിരം കോടിയോളം രൂപ എത്തിച്ചേരേണ്ടതാണ് കാർഷികാഭിവൃദ്ധി ഫണ്ടെന്നാണ് ഹർജിയിൽ പറയുന്നു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇





അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.