വടക്കാഞ്ചേരി മർച്ചൻ്റ്സ് അസോസിയേഷൻ നിവേദനം നൽകി.

വടക്കാഞ്ചേരി മർച്ചൻ്റ്സ് അസോസിയേഷൻ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്  എം.എൽ.എ സേവ്യർ ചിറ്റിലപ്പിള്ളിക്ക് വടക്കാഞ്ചേരി വ്യാപാരഭവനിൽ വെച്ച് നടന്ന യോഗത്തിൽ നിവേദനം നൽകി. യോഗത്തിൽ യൂണിറ്റ് പ്രസിഡൻ്റ്  അജിത് മല്ലയ്യ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് വിംഗ് പ്രസിഡൻ്റ് എൽദോ പോൾ സ്വാഗതം ആശംസിച്ചു. യൂണിറ്റ് വൈസ് പ്രസിഡൻ്റ് സി.എ. ഷംസുദ്ദീൻ എം.എൽ.എക്ക് നിവേദനം കൈമാറി. കേരളത്തിൽ കാലവർഷം ആരംഭിക്കുന്നതിന് മുൻപ് തന്നെ ഒന്ന് രണ്ട് മഴ പെയ്തപ്പോഴേക്കും ജില്ലയിലെ വിവിധ പ്രദേശങ്ങൾ വെള്ളത്തിനടിയിൽ ആകുകയും വലിയ നാശനഷ്ടങ്ങൾ സംഭവിച്ചത് പത്ര ദൃശ്യ മാധ്യമങ്ങളിലൂടെ നമ്മൾ  കണ്ടതാണ്.

 എന്നാൽ വടക്കാഞ്ചേരി പ്രദേശങ്ങളിൽ മഴയുമായി ബന്ധപ്പെട്ട് യാതൊരുവിധ പ്രശ്നങ്ങളും ഉണ്ടായിട്ടില്ല.  ശക്തമായ കാലവർഷം വന്നാൽ എന്താകും സ്ഥിതി എന്ന് അറിയില്ല - കുറച്ചു വർഷങ്ങൾക്കു മുമ്പ് മുൻ എം.എൽ.എ. എ.സി മൊയ്തീനും നഗരസഭയും  ജനപ്രതിനിധികളും പൊതുജനങ്ങളും സംയുക്തമായി സഹകരിച്ചുകൊണ്ട് വടക്കാഞ്ചേരി പുഴകളിലെ മണ്ണും ചെളിയും മാലിന്യങ്ങളും നീക്കം ചെയ്തിരുന്നു. അതുകൊണ്ടാണ്‌ . വടക്കാഞ്ചേരി പ്രദേശങ്ങളിൽ കുറച്ചു വർഷങ്ങളായി വെള്ളം കയറി നാശനഷ്ടങ്ങൾ സംഭവിക്കാത്തത്. തുടർന്നും  വെള്ളം കയറി നാശങ്ങൾ സംഭവിക്കാതിരിക്കാൻ ഇപ്പോൾതന്നെ മുൻകരുതലിന്റെ ഭാഗമായി പുഴകളിലെയും തോടുകളിലെയും കാനകളിലെയും മണ്ണും ചെളിയും മാലിന്യങ്ങളും നീക്കം ചെയ്യാനുള്ള നടപടികൾ സ്വീകരിക്കണം.

 എങ്കക്കാട് മാരാത്ത്‌കുന്ന് റെയിൽവേ ഗേറ്റുകൾ ഒഴിവാക്കി മേൽപ്പാലം പണിയുക. വാഴാനി,മച്ചാട് പ്രദേശിലേക്ക് പോകുന്നവർ മാരാത്ത്‌കുന്ന് റെയിൽവേഗേറ്റുകളിൽ ഏറെ സമയം കുടുങ്ങിക്കിടക്കുന്ന അവസ്ഥയാണ് ഇപ്പോഴത്തേത്. നൂറിൽപരം പാസഞ്ചർ വണ്ടികളും ഒട്ടനവധി ചരക്ക് വാഹനങ്ങളും ദിവസേന കടന്നുപോകുന്ന ഈ റോഡുകളിൽ 18 മണിക്കൂറിൽ അധികമാണ് റെയിൽവേ ഗേറ്റ് അടഞ്ഞുകിടക്കുന്നത്. ഗേറ്റ് അടച്ചാൽ ഇരുഭാഗത്തും  വാഹനങ്ങളുടെ നീണ്ട നിരയാണ്. രണ്ടും മൂന്നും വണ്ടികൾ പോയതിനുശേഷമാണ്  ഗേറ്റ് ഒന്ന് തുറക്കുക.

 രോഗികളുമായി വരുന്ന ആംബുലൻസ് ഗേറ്റിൽ കുടുങ്ങി കിടക്കുന്നത് നിത്യസംഭവമാണ്. കഴിഞ്ഞ ദിവസം ഒരു മുൻ  ജനപ്രതിനിധിയും മർച്ചൻ്റ്സ്  അസോസിയേഷൻ സെക്രട്ടറിയുമായ അനിൽകുമാറിനെ നെഞ്ച് വേദനയെ തുടർന്ന് ഹോസ്പിറ്റലിൽ കൊണ്ടുപോകുന്ന സമയത്ത് ഗെയ്റ്റ് അടഞ്ഞ് കിടക്കുകയായിരുന്നു. ഗേറ്റ് തുറക്കാൻ കഴിയാത്തത്‌കൊണ്ട്  അനിൽകുമാറിനെ  വാഹനത്തിൽ നിന്ന് ഇറക്കി ഗേറ്റിന് അപ്പുറത്തുകിടന്നിരുന്ന വാഹനത്തിൽ കയറ്റിയാണ് ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയത്.  ഗേറ്റ് അടവ് മൂലം അദ്ദേഹത്തെ ഹോസ്പിറ്റലിൽ എത്തിക്കാൻ വൈകിയതാണ് ജീവൻ നഷ്ടപ്പെടാൻ കാരണമായതെന്നാണ് നാട്ടുകാർ പറയുന്നത്.

 എത്രയും പെട്ടെന്ന് മേൽപ്പാലമോ അടിപ്പാതെയോ നിർമ്മിച്ചു ഈ പ്രദേശത്തെ ജനങ്ങളുടെ യാത്ര സഞ്ചാരം സുഗമമാക്കണമെന്ന്  വടക്കാഞ്ചേരി മർച്ചൻ്റെസ്  അസോസിയേഷൻ ആവശ്യപെട്ടു. അസോസിയേഷൻ ആവശ്യപ്പെട്ട കാര്യങ്ങൾ എത്രയും പെട്ടെന്ന് നടത്തുവാനുള്ള തയ്യാറെടുപ്പുകൾ നടത്താമെന്നും തോടിൻ്റെയും, കാനകളുടെയും പ്രവർത്തനത്തിന് ഫണ്ടുകൾ അനുവദിച്ചിട്ടുണ്ട് എന്നും, അതിൻ്റെ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നും മറുപടി പ്രസംഗത്തിൽ MLA പറഞ്ഞു. പി.എസ്. അബ്ദുൾ സലാം, എൻ.എ അബ്ദുൾ ഗഫൂർ, കെ.എ. മുഹമ്മദ്,കെ. ജയകുമാർ, ഷിജുതലക്കോടൻ, വി.വി. ഫ്രാൻസീസ് എന്നിവർ പങ്കെടുത്ത് സംസാരിച്ചു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.