കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) പിടിച്ചെടുത്ത രേഖകൾ അന്വേഷണത്തിനായി കൈമാറണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഫയൽചെയ്ത ഹർജി ഹൈക്കോടതി വിധിപറയാനായി മാറ്റി.

 രേഖകൾ കിട്ടാത്തതിനാൽ അന്വേഷണം തടസ്സപ്പെട്ടരുതെന്ന് അഭിപ്രായപ്പെട്ട ജസ്റ്റിസ് കെ. ബാബു രണ്ടുദിവസത്തിനുള്ളിൽ ഉത്തരവ് പുറപ്പെടുവിക്കുമെന്നും വ്യക്തമാക്കി. ഫൊറൻസിക് പരിശോധനയ്ക്കായി ഇ.ഡി.യുടെ കൈവശമുള്ള 90 രേഖകൾ വേണമെന്നാണ് ക്രൈംബ്രാഞ്ച് ആവശ്യപ്പെടുന്നത്. എന്നാൽ, നിലവിൽ എല്ലാരേഖകളും കോടതിയിൽ സമർപ്പിച്ചിട്ടില്ലെന്നും സമർപ്പിച്ചവ അന്വേഷണത്തിനായി നൽകുന്നതിന് തടസ്സമില്ലെന്നും ഇ.ഡി. കോടതിയിൽ അറിയിച്ചു.

ഫൊറൻസിക് പരിശോധന നിശ്ചിതസമയത്ത് പൂർത്തിയാക്കുന്നു എന്ന് ഉറപ്പാക്കാനായി ഫൊറൻസിക് ലാബ് ഡയറക്റെയും അസിസ്റ്റന്റ് ഡയറക്ട‌റെയും കേസിൽ സ്വമേധയാ കക്ഷിചേർക്കുമെന്ന് കോടതി പറഞ്ഞു. പരിശോധന വേഗത്തിൽ പൂർത്തിയാക്കാൻ ലാബിൽ പ്രത്യേക ടീം രൂപവത്കരിക്കണമെന്നും കോടതി നിർദേശിച്ചു. നിലവിൽ പരിശോധനയ്ക്ക് വർഷങ്ങളെടുക്കുന്നത് കണക്കിലെടുത്താണ് നിർദേശം. രേഖകൾ വിട്ടുനൽകണമെന്ന ആവശ്യം പി.എം.എൽ.എ.കോടതി തള്ളിയതിനെത്തുടർന്നാണ് ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ സമീപിച്ചത്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.