ഭക്ഷ്യ സുരക്ഷാ വകുപ്പ് തൃശ്ശൂർ ജില്ലയിൽ നടത്തിയ പരിശോധനയിൽ ഏഴ് സ്ഥാപനങ്ങൾ പൂട്ടി.
ഭക്ഷ്യ സുരക്ഷാ വകുപ്പ് തൃശ്ശൂർ ജില്ലയിൽ നടത്തിയ പരിശോധനയിൽ ഏഴ് സ്ഥാപനങ്ങൾ പൂട്ടി. ഓപ്പറേഷൻ മൺസൂണിന്റെ ഭാഗമായി ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിലാണ് നടപടി. തിരുവില്വാമലയിലെ പിക് ആൻഡ് മിക്, പാട്ടുരയ്ക്കലിലെ ഹോട്ടൽ ബ്രാഹ്മിൻ, ഹോട്ടൽ അന്നപൂർണ്ണ, ഇരിഞ്ഞാലക്കുടയിലെ ഹാർട്ടോസ് കഫെ, ഒല്ലൂരിലെ മേരി മാതാ ബേക്കറി, സോഫ്റ്റി ഫുഡ്സ്, ചാലക്കുടിയിലെ എസ് എസ് ബേക്ക്സ് ആൻഡ് സ്വീറ്റ്സ് എന്നീ സ്ഥാപനങ്ങളാണ് പൂട്ടിയത്.
കൂടാതെ 45 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകിയതായും അസിസ്റ്റന്റ് ഫുഡ് സേഫ്റ്റി കമ്മീഷണർ അറിയിച്ചു. നാല് സ്ക്വാഡുകൾ ആയി തിരിഞ്ഞായിരുന്നു പരിശോധന. മൺസൂണിനോടനുബന്ധിച്ചുള്ള ഭക്ഷ്യ വിഷബാധ തടയുക, ശുചിത്വം ഉറപ്പാക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തി ഭക്ഷ്യ സുരക്ഷാ കമ്മീഷണറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ