ഞാറ്റുവേലകളിലെ രാജാവ് ;തിരുവാതിര ഞാറ്റുവേല.

ഞാറ്റുവേലകളിലെ രാജാവ് ;തിരുവാതിര ഞാറ്റുവേല

(ജൂൺ 21  മുതൽ, ജൂലൈ 5 വരെ)

ഞായറിന്റെ വേല ഞാറ്റുവേല എന്നറിയപ്പെടുന്നു. ഞായറിന്റെ അധിപൻ സൂര്യനാണ്. അപ്പോൾ ഞാറ്റുവേല എന്നാൽ സൂര്യന്റെ വേല തന്നെ. സമയം അഥവാ കാലം എന്നർഥത്തിലുള്ള വേളയാണ് വേലയായി അറിയപ്പെടുന്നത്. സൂര്യൻ ഏതു നക്ഷത്രക്കൂട്ടത്തിനൊപ്പമാണു കാണപ്പെടുന്നത് എന്നതിന്റെ അടിസ്ഥാനത്തിലാണ് ഞാറ്റുവേലകൾക്കു പേരിട്ടിരിക്കുന്നത്. സൂര്യനെ അടിസ്ഥാനമാക്കി വർഷത്തിലെ മുന്നൂറ്റിയറുപത്തഞ്ചു ദിവസങ്ങളെ പതിനാലു ദിനങ്ങളായി ഭാഗിച്ചതാണ് ഓരോ ഞാറ്റുവേലയും.മേടം മുതൽ മീനം വരെ 12 മാസങ്ങളിലായി അങ്ങനെ 27  ഞാറ്റുവേലകൾ ഒരു വർഷത്തിൽ സംഭവിക്കുന്നു.അശ്വതി മുതൽ രേവതി വരെയുള്ള 27 നക്ഷത്രങ്ങളുടെ പേരിലാണ് ഇവ അറിയപ്പെടുന്നത്. ഓരോ ഞാറ്റുവേലയും 13-14 ദിവസമാണ്, എന്നാൽ തിരുവാതിര ഞാറ്റുവേല മാത്രം 15 ദിവസം വരെ നീണ്ടുനില്കും.

ആദ്യ ഞാറ്റുവേലയായ അശ്വതി ഞാറ്റുവേല മേടത്തിൽ ആരംഭിക്കും. ഇതിൽ ഏറ്റവും പ്രധാനമാണ് തിരുവാതിര ഞാറ്റുവേല. അശ്വതി നക്ഷത്രക്കൂട്ടത്തിനു നേരെ സൂര്യനെ കാണപ്പെടുന്ന കാലം അശ്വതി ഞാറ്റുവേല, അങ്ങനെയാണ് ഓരോ ഞാറ്റുവേലയ്കും പേര് വന്നത്.

എല്ലാക്കൊല്ലവും മിഥുനമാസത്തിൽ 6-7 ദിവസം പിന്നിടുമ്പോഴാണു തിരുവാതിര ഞാറ്റുവേല ആരംഭിക്കുക, ജൂൺ 21-22ന് അടുത്ത്. ജൂലൈ 5-6ന് അടുത്ത ദിവസങ്ങളിൽ അവസാനിക്കുകയും ചെയ്യും. തെക്കുപടിഞ്ഞാറൻ കാലവർഷം കേരളത്തിൽ ശക്തമാകുന്ന നാളുകൾ. തിരുവാതിര ഞാറ്റുവേലയിൽ തിരി മുറിയാതെ മഴ എന്നതു വെറുമൊരു പഴഞ്ചൊല്ലല്ല, മലയാളിയുടെ അനുഭവമാണ്. കൊമ്പൊടിച്ചുകുത്തിയാൽ പോലും പൊടിക്കുന്ന കാലം. ഒന്നാം വിള നെല്ലിന്റെ ഞാറു പറിച്ചു നടുന്ന നാളുകൾ. കുരുമുളകുവള്ളിക്കു മുള പൊട്ടാൻ പറ്റിയ വേള. മണ്ണിന്റെ മണമുള്ള മലയാളി തിരുവാതിര ഞാറ്റുവേലയെ പ്രണയിച്ചതു വെറുതെയല്ല.

"തിരുവാതിരക്ക് ആദ്യം തെളിഞ്ഞാൽ പോക്കിനു മഴ" എന്നാണ് പറയുക. അതായത് തിരുവാതിര ഞാറ്റുവേലയുടെ തുടക്കത്തിൽ തെളിഞ്ഞ കാലാവസ്ഥയാണെങ്കിൽ അവസാനം നല്ല മഴ ലഭിക്കും എന്നാണു വിശ്വാസം. തിരുവാതിര ഞാറ്റുവേലയിൽ തിരി മുറിയാതെ മഴ പെയ്യും എന്നാണു ചൊല്ല്. തിരുവാതിരയിൽ നൂറ്റൊന്നു മഴ, നൂറ്റൊന്നു വെയിൽ എന്നുമുണ്ട് ചൊല്ല്.

തിരുവാതിര ഞാറ്റുവേലയുടെ പ്രാധാന്യം മനസ്സിലാക്കി വരും തലമുറയ്ക്ക് വേണ്ടിയെങ്കിലും നമുക്ക് ഫലവൃക്ഷങ്ങൾ നടാൻ തുടങ്ങാം.പ്ലാവ്, മാവ് ,പേര ,ചാമ്പ  തുടങ്ങിയ എല്ലാ ഫലവൃക്ഷങ്ങളും ഈ സമയത്തു നട്ടാൽ പരിചരണമൊന്നും  കൂടാതെ തന്നെ തഴച്ചു വളരും.കേരളീയർക്ക് പ്രകൃതി കനിഞ്ഞനുഗ്രഹിച്ച വേളയാണ് തിരുവാതിര ഞാറ്റുവേല.ഈ കാലഘട്ടം പരമാവധി പ്രയോജനപ്പെടുത്താൽ ഓരോരുത്തരും ശ്രമിക്കണം.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.