ഇരിങ്ങാലക്കുട ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അഗ്നീര്‍ എന്ന സ്ഥാപനത്തിലൂടെ യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ സംഭവത്തില്‍ കൂടുതല്‍ പേര്‍ പരാതിയുമായി രംഗത്ത്.
പ്രതികളെ പിടികൂടണമെന്നവാശ്യപെട്ട് ബിജെപി ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി രംഗത്തെത്തിയിട്ടുണ്ട്. പ്രതികളും കോണ്‍ഗ്രസ് നേതാക്കളും നില്‍ക്കുന്ന ചിത്രങ്ങളും ബിജെപി പുറത്തുവിട്ടു.വിദേശ രാജ്യങ്ങളിലേക്ക് തൊഴില്‍ നല്‍കാമെന്ന് വിശ്വസിപ്പിച്ച് നിരവധി ഉദ്യോഗാർത്ഥികളിൽ നിന്നും കോടികള്‍ തട്ടിയെടുത്ത് ഒളിവില്‍ പോയ കോണ്‍ഗ്രസ്സ് പ്രാദേശിക നേതാക്കളായ ചെമ്പിപ്പറമ്പില്‍ സുനില്‍കുമാര്‍ - നിഷ ദമ്പതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ബി.ജെ.പി കാറളം പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. കോണ്‍ഗ്രസ്സിന്റെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ഉന്നത നേതാക്കളുമായുള്ള ബന്ധം ചൂണ്ടിക്കാണിച്ച് ഉദ്യോഗാർത്ഥികളെ കെണിയില്‍പ്പെടുത്തി അവരില്‍ നിന്നും തട്ടിയെടുത്ത പണം കൊണ്ട് പലയിടങ്ങളിലും സ്വത്തുക്കളും മുന്തിയ ഇനം വാഹനങ്ങളും സ്വന്തമാക്കിയ ഈ ദമ്പതിമാരുടെ സ്ഥാവരജംഗമസ്വത്തുക്കള്‍ കണ്ടു കെട്ടി പണം നഷ്ടപ്പെട്ട ഉദ്യോഗാത്ഥികള്‍ക്ക് തിരിച്ചു നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു.
മുന്‍ എം.പി ടി.എന്‍ പ്രതാപന്‍, ജെ.പി മേത്തര്‍ എം.പി എന്നിവരോടോപ്പം പ്രതികള്‍ നില്‍ക്കുന്ന ചിത്രങ്ങളും ബിജെപി സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചു.ഇരിങ്ങാലക്കുട കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അഗ്നീര്‍ എന്ന സ്ഥാപനവുമായി ബന്ധപ്പെട്ട ഉയര്‍ന്നുവന്നിരിക്കുന്ന വീസ തട്ടിപ്പ് ആരോപണം ഗുരുതരമാണെന്നും ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനില്‍ മറ്റു പല സ്റ്റേഷനുകളിലും ഈ വിഷയത്തില്‍ വിവിധ പരാതികള്‍ ഉയര്‍ന്ന് വന്ന സാഹചര്യത്തില്‍ ഇവരുടെ രാഷ്ട്രീയ സ്വാധീനവും ഈ കേസിലെ പങ്കും അന്വേഷിക്കേണ്ടതുണ്ടെന്നും പോലീസ് അന്വേഷണം ശക്തിപ്പെടുത്തി സാമ്പത്തിക തട്ടിപ്പിന് ഇരയായവരുടെ സമ്പാദ്യം തിരിച്ചു നൽകുന്നതിനു വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും എ.ഐ.വൈ.എഫ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ