അവധിദിവസങ്ങളിൽ ഗുരുവായൂരിൽ തിരക്കേറുന്നു.
നാലും അഞ്ചും മണിക്കൂറുകൾ വരിനിന്നശേഷം വേണം ഭക്തർക്ക് ദർശനം ലഭിക്കാൻ. ഞായറാഴ്ചയും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. കുട്ടികളും പ്രായമായവരുമെല്ലാം മണിക്കൂറുകൾ വരിയിൽ നിൽക്കേണ്ടിവന്നതിനാൽ ഏറെ ബുദ്ധിമുട്ടി. പ്രാഥമികകാര്യങ്ങൾക്ക് പ്രയാസപ്പെട്ടു. കിഴക്കേനടയിലെ പന്തലിലെ സ്റ്റീൽക്കമ്പികളുടെ അഴികൾക്കുള്ളിൽപ്പെട്ടാൽ പുറത്തേക്ക് കടക്കാൻ ബുദ്ധിമുട്ടാണ്. രണ്ടുമണിക്കൂറോളം വരിനിന്നശേഷമേ പ്രധാന ക്യൂപ്പന്തലിലേക്ക് എത്താൻ കഴിയൂ.
ഞായറാഴ്ച ക്ഷേത്രത്തിൽ നിന്ന് 200 മീറ്ററിലേറെ ദൂരം വരി നീണ്ടു. പടിഞ്ഞാറേ നടപ്പന്തൽ കടന്ന് ഇന്നർ റിങ് റോഡിന്റെ നടപ്പാതയിലൂടെ കെ.എസ്.ആർ.ടി.സി.യുടെ പിൻഭാഗത്തായിരുന്നു വരിയുടെ അറ്റം. ക്യൂ കോംപ്ലക്സ് പോലുള്ള പദ്ധതികൾ അടിയന്തരമായി നടപ്പാക്കി ഭക്തർക്ക് കൂടുതൽ സൗകര്യമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. ഞായറാഴ്ച ഉച്ചവരെ സ്പെഷ്യൽ ദർശനം അനുവദിക്കാത്തതിനാൽ നെയ്‌വിളക്ക് ശീട്ടാക്കുന്നവരുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുകയാണ്. 22 ലക്ഷത്തോളം രൂപ നെയ്‌വിളക്കിനത്തിൽ വരുമാനമുണ്ടായി. തുലാഭാരം 22 ലക്ഷം കടന്നു. ആറുലക്ഷം രൂപയുടെ പാൽപ്പായസം വഴിപാടുണ്ടായി. 423 കുട്ടികൾക്ക് ചോറൂണുണ്ടായി.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ