മുണ്ടൂരിൽ വൃത്തിഹീനമായി പ്രവർത്തിച്ചിരുന്ന മത്സ്യ- ഇറച്ചിക്കട കൈപ്പറമ്പ് പഞ്ചായത്ത് ആരോഗ്യ വിഭാഗം അടപ്പിച്ചു.

മുണ്ടൂരിൽ വൃത്തിഹീനമായി പ്രവർത്തിച്ചിരുന്ന മുണ്ടൂർ സ്വദേശി തലക്കോട്ടുകര വീട്ടിൽ ആൻ്റോയുടെ ഉടമസ്ഥതയിലുള്ള പുണ്യാളൻ മത്സ്യ- ഇറച്ചിക്കടയാണ്  കൈപ്പറമ്പ് പഞ്ചായത്ത് ആരോഗ്യ വിഭാഗം അടപ്പിച്ചത്. കഴിഞ്ഞ ദിവസം ഈ കടയിലെ വേസ്റ്റുമായി  സംബന്ധിച്ചുണ്ടായ തർക്കത്തിൽ സമീപ വാസിയായ യുവാവിനെ കടയുടമ കുത്തി പരിക്കേൽപ്പിച്ചിരുന്നു. ഞായറാഴ്ച രാത്രി ഏഴേ മുക്കാലോടെ കടയിൽ നിന്ന് മത്സ്യ-മാംസ വെള്ളം ഒഴുകി വിടുന്നതിനെ കുറിച്ചായിരുന്നു തർക്കം. കടയുടമ തർക്കത്തിനിടയിൽ കയ്യിലിരുന്ന കത്തിയെടുത്ത് കുത്തുകയായിരുന്നു.മുണ്ടൂർ സ്വദേശി പുത്തൂക്കര വീട്ടിൽ ആൻ്റോയുടെ മകൻ ആനന്ദ് (30)നാണ് കുത്തേറ്റത്. ആനന്ദ് അമല ആശുപത്രിയിൽ ചികിത്സയിലാണ്. 

കടയിൽ മാലിന്യ നിർമ്മാർജ്ജന സംവിധാനവും സ്ഥാപനം വൃത്തിഹീനമായ രീതിയിൽ പ്രവർത്തിക്കുന്നതായും,പരിസരവാസികൾക്ക് മലീനികരണത്തിനും പകർച്ചവ്യാധിക്കും കാരണമാകുന്ന രീതിയിലാണ് പ്രവർത്തിച്ചിരുന്നത്.കൂടാതെ കടയിലെ ജീവനക്കാർക്ക് ഹെൽത്ത് കാർഡും, പഞ്ചായത്ത് ലൈസൻസ് ഇല്ലാതെയാണ്  സ്ഥാപനം പ്രവർത്തിച്ചിരുന്നത്.ആരോഗ്യ വിഭാഗം ജീവനക്കാർ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് നടപടി.മുണ്ടൂർ കുടുംബാരോഗ്യകേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ പി. ഉണ്ണികൃഷ്ണൻ, ജെഎച്ച്ഐ മാരായ ലിജോ ലാസർ,ഡോണി വർഗ്ഗീസ്,അനൂപ് എന്നിവരുടെ അടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.