മൃഗസംരക്ഷണ പ്രവർത്തനങ്ങൾ നടത്തുന്ന വാക്കിങ് ഐ ഫൗണ്ടേഷൻ ഫോർ അനിമൽ അഡ്വക്കസി എന്ന സംഘടനയുടെ പ്രവർത്തനം തടസ്സപ്പെടുത്തുന്നതായി പരാതി.

രണ്ടുവർഷമായി കാട്ടൂർ പഞ്ചായത്തിൽ 130 നായ്ക്കളെ സംരക്ഷിച്ച് പ്രവർത്തിച്ചിരുന്ന സ്ഥാപനം നാട്ടുകാരുടെ പരാതിയെത്തുടർന്ന് അകമലയിലേക്ക് മാറ്റിയിരുന്നു. നാട്ടുകാരുടെ പരാതിയെത്തുടർന്ന് സ്ഥാപനം ഇവിടെനിന്ന് മാറ്റേണ്ട സ്ഥിതിയാണെന്ന് നടത്തിപ്പുകാർ ആരോപിച്ചു. മൂന്നുലക്ഷം രൂപ ചെലവിട്ടാണ് നായ്ക്കളെ ഈ കേന്ദ്രത്തിലേക്ക് മാറ്റിയതും പുതിയ സ്ഥാപനം റെഡിയാക്കിയതും.


സർക്കാരിൽനിന്ന് വരുമാനമോ ഫണ്ടോ ലഭിക്കുന്നില്ല. മറ്റൊരിടം കണ്ടെത്തി നായ്ക്കളെ അങ്ങോട്ട് മാറ്റുക സാധ്യമല്ലെന്നും ഇവർ പറയുന്നു. കുത്തിവെപ്പുകളെടുത്തതും വന്ധ്യംകരണം നടത്തിയതുമായ നായ്ക്കൾ മാത്രമാണ് കേന്ദ്രത്തിൽ ഉള്ളതെങ്കിലും നാട്ടുകാരുടെ പരാതിയെത്തുടർന്ന് വടക്കാഞ്ചേരി നഗരസഭ ലൈസൻസ് നിഷേധിച്ചെന്നും ഇവർ ആരോപിക്കുന്നു. സംഭവത്തിൽ ഹൈക്കോടതിയെ സമീപിക്കാനാണ് ഫൗണ്ടേഷന്റെ തീരുമാനമെന്ന് ഭാരവാഹികളായ വിവേക് കെ. വിശ്വനാഥ്, എം.വി. വൈശാഖ്, ജ്യോതി, സതീഷ് എന്നിവർ അറിയിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇



അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.