തൃശ്ശൂര്‍ അഴീക്കോട് ആഴക്കലില്‍ കുടുങ്ങിയ ബോട്ടും, 18 മത്സ്യത്തൊഴിലാളികളെയും ഫിഷറീസ് വകുപ്പിന്റെ ബോട്ട് രക്ഷാപ്രവര്‍ത്തനം നടത്തി കരയിലെത്തിച്ചു.
തൃശ്ശൂര്‍ അഴീക്കോട് ആഴക്കലില്‍ കുടുങ്ങിയ ബോട്ടും, 18 മത്സ്യത്തൊഴിലാളികളെയും ഫിഷറീസ് വകുപ്പിന്റെ ബോട്ട് രക്ഷാപ്രവര്‍ത്തനം നടത്തി കരയിലെത്തിച്ചു..ആലപ്പുഴ കലവൂർ സ്വദേശി അലോഷ്യസിന്റെ ഉടമസ്ഥയിലുള്ള 'അൽഫോന്‍സ' എന്ന ബോട്ടാണ് എഞ്ചിൻ നിലച്ച് കടലില്‍ കുടുങ്ങിയത്.
അഴീക്കോട് അഴിമുഖത്തിന് പടിഞ്ഞാറ് രണ്ടു നോട്ടിക്കൽ മൈൽ അകലെ ആഴക്കടലില്‍ വെച്ചാണ് എഞ്ചിൻ തകരാറിലായി ബോട്ട് കടലിൽ കുടുങ്ങിയത്. തുടര്‍ന്ന് അഴീക്കോട് ഫിഷറീസ് സ്റ്റേഷനിലേക്ക് ഫോൺ മുഖാന്തിരം സഹായഭ്യർത്ഥന ലഭിച്ചു. ഉടന്‍ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ എം എഫ് പോളിന്റെ നിർദ്ദേശത്തെ തുടർന്ന് അഴീക്കോട് നിന്നും റെസ്ക്യൂ ബോട്ട് പുറപ്പെടുകയായിരുന്നു. കടലില്‍ കുടുങ്ങിയ ബോട്ടിന് സമീപം റെസ്ക്യൂ ബോട്ടെത്തി കെട്ടിവലിച്ചാണ് കേടായ ബോട്ടിനെയും അതിലെ 18 തൊഴിലാളികളെയും കരയിലെത്തിച്ചത്.
മറൈൻ എൻ ഫേഴ്സ്മെന്റ് ആന്റ് വിജിലൻസ് ഉദ്യോഗസ്ഥരും, ഫിഷറീസ് സീ റെസ്ക്യൂ ഗാർഡുമാരും, ബോട്ട് സ്രാങ്കും, ഡ്രൈവറും ചേര്‍ന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. രക്ഷാപ്രവര്‍ത്തനത്തിനായി തൃശ്ശൂര്‍ ജില്ലയിലെ ചേറ്റുവയിലും, അഴീക്കോടുമായി ഫിഷറീസ് വകുപ്പിന്റെ രണ്ട് ബോട്ടുകൾ സജ്ജമാണ്. കൂടാതെ 24 മണിക്കൂറും പ്രവർത്തിക്കുന്ന മറൈൻ എൻഫോഴ്സ്മെന്റ് യൂണിറ്റ് ഉൾപ്പെട്ട ഫിഷറീസ് സ്റ്റേഷനും സജ്ജമാണ്.
രക്ഷാപ്രവർത്തനത്തിന്റെ വീഡിയോ ദൃശ്യങ്ങൾ താഴെ.👇
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ