തിരുവില്വാമലയിൽ ആറാം ക്ലാസുകാരിയെ ബസിൽ നിന്ന് ഇറക്കി വിട്ട കണ്ടക്ടർക്കെതിരെ പൊലീസ് കേസെടുത്തു; ലൈസൻസ് സസ്‌പെൻഡ് ചെയ്തേക്കും

തിരുവില്വാമലയിൽ ആറാം ക്ലാസുകാരിയെ പാതിവഴിയിൽ ബസിൽ നിന്ന് ഇറക്കി വിട്ട സംഭവത്തിൽ കണ്ടക്ടർക്കെതിരെ പൊലീസ് കേസെടുത്തു. പാലക്കാട് തരൂർ മരുതക്കോട് വാസുദേവന് (61) എതിരെയാണ് കേസെടുത്തത്. ബസ് ചാർജിനുള്ള പൈസ കുറവെന്ന് പറഞ്ഞ് ആറാം ക്ലാസ് വിദ്യാർഥിനിയെ കണ്ടക്ടർ വെള്ളിയാഴ്ചയാണ് ബസിൽ നിന്നിറക്കി വിട്ടത്.


ർ. ടി.ഒ യുടെ നിർദ്ദേശപ്രകാരം അസിസ്റ്റൻ്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പയസ് ഗ്വിറ്റ് അന്വേഷണം നടത്തി. കണ്ടക്ടറുടെ ലൈസൻസ് സസ്പെൻ്റ് ചെയ്തേക്കും. സംഭവത്തിൽ അന്വേഷണം നടത്തി നിയമാനുസൃത നടപടി സ്വീകരിക്കാൻ ബാലവകാശ കമീഷന് ആരോഗ്യ മന്ത്രി വീണാ ജോർജ് നിർദ്ദേശം നൽകി.


മന്ത്രിമാരായ വി.ശിവൻകുട്ടി, കെ. രാധാകൃഷ്ണൻ എന്നിവരും സംഭവത്തിൽ ഇടപെട്ടു. രമ്യ ഹരിദാസ് എം.പി സ്ഥലത്തെത്തി കുട്ടിയെ സന്ദർശിച്ചു. പഴമ്പാലക്കോട് എസ്.എം.എം ഹയർസെക്കൻഡറി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനിക്കാണ് വെള്ളിയാഴ്ച ദുരനുഭവം ഉണ്ടായത്. കുട്ടിയുടെ കൈവശം ഉണ്ടായിരുന്ന രണ്ട് രൂപ വാങ്ങിയ ശേഷം പട്ടിപ്പറമ്പ് സ്റ്റോപ്പിൽ ഇറക്കി വിടുകയായിരുന്നു. 


അഞ്ച് രൂപ വേണമെന്നായിരുന്നു കണ്ടക്ടറുടെ ആവശ്യം. സാധാരണ രണ്ട് രൂപയാണ് കൊടുക്കാറ്. ഇതനുസരിച്ചാണ് രണ്ട് രൂപ കരുതിയത്. തിരുവില്വാമല കാട്ടുകുളം വരെ ആയിരുന്നു വിദ്യാർഥിനിക്ക് പോകേണ്ടിയിരുന്നത്. വഴിയിൽ കരഞ്ഞുകൊണ്ടിരുന്ന കുട്ടിയെ നാട്ടുകാരാണ് വീട്ടിലെത്തിച്ചത്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇



അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.