കളമശ്ശേരി സ്ഫോടനക്കേസിൽ കൊടകര പൊലീസിന്റെ കസ്റ്റഡിയിലുള്ളത് കൊച്ചി സ്വദേശി മാർട്ടിൻ; കണ്ണൂരിൽ ഗുജറാത്ത് സ്വദേശിയും കസ്റ്റഡിയിൽ, വിശദമായ ചോദ്യം ചെയ്യലിന് എ.ഡി.ജി.പിയുടെ നേതൃത്വത്തിൽ ഉന്നത സംഘം തൃശൂരിലേക്ക് തിരിച്ചു; നീല കാറിന്റെ നമ്പർ വ്യാജം
കളമശ്ശേരി സ്ഫോടനക്കേസിൽ കൊടകര പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത് കൊച്ചി സ്വദേശി മാർട്ടിൻ എന്ന് പേരുള്ളയാളാണ്. ഉച്ചക്ക് ഒന്നരയോടെയാണ് കൊടകര പൊലീസ് സ്റ്റേഷനിൽ മാർട്ടിൻ എത്തി താൻ ആണ് ബോംബ് വെച്ചതെന്ന് അറിയിച്ചത്. ഇയാളെ പൊലീസ് ചോദ്യം ചെയ്യുകയാണ്. പ്രാഥമിക ചോദ്യം ചെയ്യലിൽ പരസ്പര വിരുദ്ധമായ കാര്യങ്ങൾ പറഞ്ഞിരുന്നുവെങ്കിലും ചില സംശയകരമായ മറുപടികളുടെ അടിസ്ഥാനത്തിൽ ഇയാളെ കൂടുതൽ വിശദമായ ചോദ്യം ചെയ്യലിന് പൊലീസ് തീരുമാനിച്ചു.
ഇതിനായി എ.ഡി.ജി.പിയുടെ നേതൃത്വത്തിലുള്ള ഉന്നതതല ഉദ്യോഗസ്ഥർ ഉടൻ കൊടകരയിലെത്തും. അതേ സമയം സ്ഫോടന പരമ്പര നടത്തിയയാൾ ഉപയോഗിച്ചെന്ന് സംശയിക്കുന്ന നീല കാറിനെക്കുറിച്ചുള്ള അന്വേഷണത്തിലും നിർണായക വിവരങ്ങൾ പൊലീസിന് ലഭിച്ചു. പ്രാർഥനാ യോഗം നടക്കുന്ന കൺവെൻഷൻ സെന്ററിലേക്ക് ഈ കാറിലാണ് അക്രമി എത്തിയതെന്ന് പൊലീസ് സംശയിക്കുന്നു. സംഭവം നടന്ന ശേഷം പൊലീസിന് ലഭിച്ച നിർണായക വിവരമാണ് ഈ കാർ. കാറിന്റെ നമ്പര് വ്യാജമെന്നാണ് ലഭിക്കുന്നത്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ