വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിൽ അധികാരികളുടെ തികഞ്ഞ അനാസ്ഥയെന്ന് പരാതി.

 വടക്കാഞ്ചേരി: ജില്ലാ ആശുപത്രി അധികാരികളുടെ അനാസ്ഥ മൂലം ദിവസങ്ങളോളമായി പേ വാർഡിൽ അടഞ്ഞു കിടക്കുകയാണെന്ന് കോൺഗ്രസ്സ് ആരോപിച്ചു. പ്രസവ വാർഡിൽ പരിധിയിൽ കൂടുതൽ രോഗികളെ അഡ്മിറ്റ് ചെയ്തതുകൊണ്ട് പ്രസവിച്ച സ്ത്രീകളും പിഞ്ചു കുഞ്ഞുങ്ങളും വരെ  നിലത്തുകിടക്കേണ്ട  സ്ഥിതിയാണെന്ന് കോൺഗ്രസ്സ് കുറ്റപ്പെടുത്തി. 

 രോഗികളുടെ കൂട്ടിരുപ്പ് കാരുടെയും പൊതുജനകളുടെയും പരാതിയെ തുടർന്ന്  സ്ഥലം കൺസിലർ adv. ശ്രീദേവിയും  നഗരസഭ പ്രതിപക്ഷ നേതാവ് കെ. അജിത്കുമാറും കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ്‌ ബിജു ഇസ്മായിൽ, കോൺഗ്രസ് നേതാവ് എ.എസ് ഹംസ എന്നിവർ ആശുപത്രി സന്ദർശിച്ച് ആശുപത്രി അസിസ്റ്റൻറ് സൂപ്രണ്ടും  മറ്റു അധികാരികളും ആയി പ്രശ്നങ്ങൾ  സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ ഇന്ന് തന്നെ പേ വാർഡ് തുറക്കാനും പ്രസവവാർഡിൽ കൂടുതൽ വരുന്ന ആളുകളെ മറ്റു വാർഡുകളിലേക്ക് മാറ്റാനും തീരുമാനമായി. 

ആവശ്യത്തിന് ജീവനക്കാരും വെള്ളവും ലഭ്യമല്ലാത്തതു കൊണ്ടാണ് പേ വാർഡ് അടച്ചിടാൻ കാരണമെന്ന് ആശുപത്രി അധികാരികൾ പറഞ്ഞു. സ്ത്രീകളുടെയും കുട്ടികളുടെയും പുതിയ  ബ്ലോക്ക് സമയ പരിധി കഴിഞ്ഞിട്ടും നിർമ്മാണം ഇഴഞ്ഞു നീങ്ങുകയാണെന്നും കോൺഗ്രസ്സ് നേതാക്കൾ പറഞ്ഞു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG 


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.