അവയവ റാക്കറ്റ് മാഫിയയുടെ കെണിയിൽ അകപ്പെട്ടവരിൽ തൃശൂരിലെ തീരദേശ മേഖലയിലുള്ളവരും.
അവയവ റാക്കറ്റ് മാഫിയയുടെ കെണിയിൽ അകപ്പെട്ടവരിൽ തൃശൂരിലെ തീരദേശ മേഖലയിലുള്ളവരും. തീരദേശ പഞ്ചായത്തിൽ മുപ്പതോളം പേർ പണം വാങ്ങി വൃക്ക അടക്കമുള്ള അവയവങ്ങൾ വാങ്ങിയെന്ന വിവരം പുറത്ത് വന്നു. ഗുരുതരമായ ആരോപണം പരാതിയായി എത്തിയിട്ടും വേണ്ടത്ര അന്വേഷണം നടത്താൻ പൊലീസും തയ്യാറായില്ല. സബിത്ത് നാസർ അറസ്റ്റിലായതോടെയാണ് തൃശൂർ ജില്ലയിലെ തീരമേഖലയിൽ പിടിമുറുക്കിയ അവയവ മാഫിയയെ കുറിച്ചുള്ള വാർത്തകളും പുറത്തുവരുന്നത്.
രാജ്യാന്തര അവയവക്കടത്ത് റാക്കറ്റിലെ ഇടനിലക്കാരനായ സബിത്തിന്റെ തീരദേശവുമായുള്ള ബന്ധം പുറത്തുവന്നതോടെ മാസങ്ങൾക്ക് മുൻപ് നൽകിയ പരാതിയാണ് വീണ്ടും ചർച്ചയാകുന്നത്. നാല് സ്ത്രീകളടക്കം ആറ് അവയവദാതാക്കളുടെ പേരും വിലാസവും ഫോൺ നമ്പറുകളും സഹിതം പൊതുപ്രവർത്തകൻ അഞ്ച് മാസം മുൻപു നൽകിയ പരാതി പൊലീസ് പ്രാഥമിക പരിശോധന പോലും നടത്താതെ തെളിവില്ലെന്ന കാരണത്താൽ അവസാനിപ്പിക്കുകയായിരുന്നു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ