തൃശ്ശൂർ പാലപ്പിള്ളിയില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ച് വനംവകുപ്പ്.

കാരിക്കുളം, മുപ്ലി, കുണ്ടായി എന്നിവിടങ്ങളിലാണ് ക്യാമറകൾ സ്ഥാപിച്ചത്..ഒരാഴ്ചക്കിടെ 3 തവണ പുലിയിറങ്ങി 3 പശുക്കുട്ടികളെയും ഒരു മാനിനെയും പിടികൂടിയ പശ്ചാത്തലത്തിലാണ്  നടപടി. നേരത്തെ ഉണ്ടായിരുന്ന നാല് ക്യാമറകൾക്ക് പുറമെയാണ്   3 ക്യാമറകൾ കൂടി വനം വകുപ്പ്  സ്ഥാപിച്ചത്. 

പ്രദേശത്ത് നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ച് പുലിയുടെ സാന്നിധ്യം വീണ്ടും സ്ഥിരീകരിച്ചതിനു ശേഷം കൂടു സ്ഥാപിക്കുന്നതിനുള്ള നടപടികളിലേക്ക് കടക്കാനാണ്  ശ്രമം. തോട്ടങ്ങളില്‍ മേഞ്ഞുനടക്കുന്ന കന്നുകാലികള്‍ പ്രദേശത്ത് ഉണ്ടാകുന്നതാണ് പുലി ജനവാസമേഖലയിലേക്ക് നിരന്തരമെത്താന്‍ കാരണമെന്നാണ് വനംവകുപ്പിന്റെ കണക്ക് കൂട്ടൽ.

 അതുകൊണ്ടുതന്നെ  പ്രദേശത്ത് അലഞ്ഞു നടക്കുന്ന കന്നുകാലികളെ മാറ്റി സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് വരന്തരപ്പിള്ളി പഞ്ചായത്തിനോട്  ആവശ്യപ്പെട്ടിട്ടുണ്ട്.  ഇതിന്റെ ഭാഗമായി വരന്തരപ്പിള്ളി പഞ്ചായത്തിന് വെള്ളിക്കുളങ്ങര ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ജോബിന്‍ ജോസഫ് കത്തു നല്‍കി.വെള്ളിക്കുളങ്ങര റേഞ്ചിന്റെ പരിധിയില്‍ വരുന്ന കാരികുളത്ത് തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന പാഡികള്‍ക്ക് സമീപവും,കന്നാറ്റുപാടം സ്‌കൂളിന് സമീപവുമാണ് കഴിഞ്ഞ ദിവസങ്ങളില്‍ പശുക്കുട്ടിയെ പുലി പിടികൂടിയത്. കാരിക്കുളം പഴയ റേഷന്‍ കടയ്ക്ക് സമീപം മാനിനെയും പുലി ആക്രമിച്ചിരുന്നു.രണ്ടാഴ്ച മുന്‍പ്  ചൊക്കന ഭാഗത്ത് റോഡ് മുറിച്ചുകടന്ന പുലിയുടെ ദൃശ്യങ്ങൾ അതുവഴി വന്ന കാർ  യാത്രക്കാരൻ മൊബൈലിൽ പകർത്തിയിരുന്നു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG 


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.