നഗരസഭ കൗൺസിൽ ഹാളിൽ മഴക്കാല മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകളെ സംയോചിപ്പിച്ചു വകുപ്പ് മേധാവികളുടെ യോഗം ചേർന്നു.
വടക്കാഞ്ചേരി : നഗരസഭ കൗൺസിൽ ഹാളിൽ മഴക്കാല മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകളെ സംയോചിപ്പിച്ചു വകുപ്പ് മേധാവികളുടെ യോഗം ചേർന്നു. ഫയർ ഫോഴ്സ്, കെ എസ് ഇ ബി, ഇറിഗേഷൻ, ഫോറസ്റ്റ്, താലൂക്ക് ഓഫീസ്, ആരോഗ്യ വകുപ്പ്, വില്ലേജ് ഓഫീസ് തുടങ്ങി വിവിധ വകുപ്പുതല പ്രതിനിധികൾ പങ്കെടുത്ത യോഗം നഗരസഭ വൈസ് ചെയർ പേഴ്സൺ ഷീല മോഹൻ അധ്യക്ഷതയിൽ ചെയർമാൻ പി എൻ സുരേന്ദൻ ഉദ്ഘാടനം ചെയ്തു.
വന്യമൃഗങ്ങളുടെ ആക്രമണത്തെ തടയുന്നതിന് സോളാര്‍ വേലികള്‍ നിര്‍മ്മിക്കുന്നതിനും, വെള്ളപ്പൊക്ക ഭീതിയുള്ള സ്ഥലങ്ങള്‍ കണ്ടെത്തി അടിയന്തിരമായി പ്രശ്ന പരിഹാരം നടത്തുന്നതിനും ഇനി ഒരു ദുരന്തത്തിന് ഇടവരാതിരിക്കുവാൻ കൂട്ടായ പ്രവര്‍ത്തനം നടത്തണമെന്നും ചെയര്‍മാന്‍ അഭിപ്രായപ്പെട്ടു അപകട സാധ്യതാ പ്രദേശങ്ങളുടെ( അപകടാവസ്ഥയില്‍ നില്‍ക്കുന്ന മരങ്ങള്‍/നിര്‍മ്മിതികള്‍, മണ്ണിടിച്ചില്‍ സാധ്യതാ പ്രദേശങ്ങള്‍ ) മാപ്പിംഗ് നടത്തുന്നതിനും, അപകടാവസ്ഥയില്‍ നില്‍ക്കുന്ന മരങ്ങള്‍ അടിയന്തിരമായി ട്രീ കമ്മിറ്റി കൂടി മരം മുഴുവനായോ,ശിഖിരങ്ങളോ മുറിക്കുന്നതിനു നടപടി സ്വീകരിക്കുന്നതിന് തീരുമാനിച്ചു, കാലവര്‍ഷ സാധ്യതാ മുന്‍നിര്‍ത്തി ആവശ്യമായ ഉപകരണങ്ങളുടെ ലിസ്റ്റ് തയ്യാറാക്കി നല്‍കുന്നതിനു ഫയര്‍ഫോഴ്സിനോടും ,മറ്റു വിഭാഗങ്ങളോടും നഗരസഭ ആവശ്യപ്പെട്ടു,മഴക്കാലവുമായി ബന്ധപ്പെട്ട നഗരസഭ ഇതിനോടകം തന്നെ കൺട്രോൾ റൂം തുറന്നിട്ടുള്ളതും 8848255808 എന്ന നമ്പറില്‍ അപകട വിവരങ്ങള്‍ അറിയിക്കുന്നതിന് 24 മണിക്കൂറും നഗരസഭയിൽ പ്രവർത്തനസജ്ജരായിരിക്കും.
എല്ലാ വകുപ്പ് തല പ്രതിനിധികളും മഴക്കാലവും ആയി ബന്ധപ്പെട്ട് സ്വീകരിച്ച മുന്നൊരുക്കങ്ങളെ പറ്റിയും അടിയന്തരമായി സജ്ജമാക്കേണ്ട സംവിധാനങ്ങളെ പറ്റി ചര്‍ച്ച ചെയ്യുകയും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചു വരുന്നതായി അറിയിക്കുകയും ചെയ്തു. റവന്യു വിഭാഗത്തിന്‍റെ നേതൃത്വത്തിലും 24 മണിക്കൂർ പ്രവർത്തിക്കുന്ന 04884 232226 താലൂക്ക് താലൂക്ക് കൺട്രോൾ തുറന്നതായി ഡെപ്യൂട്ടി തഹസിൽദാർ ലിജോ ജോസ് അറിയിച്ചു.
ഫയർഫോഴ്സ് ജീവനക്കാരെ കൂടാതെ അമ്പതോളം വരുന്ന സിവിൽ ഡിഫൻസ് അംഗങ്ങളും പൂർണ്ണ സജ്ജരാണെന്ന് ഫയർ ഓഫീസര്‍ നിതീഷ് അറിയിച്ചു. നഗരസഭയിലെ എല്ലാ കാനകളിലെ തടസ്സങ്ങളെല്ലാം നീക്കി ശുചീകണപ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നതായും മൈനര്‍ ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥ സൗമ്യ അറിയിച്ചു.നിലവിൽ അപകടാവസ്ഥയിൽ കണക്കാക്കിയ മരങ്ങളുെം,ശിഖിരങ്ങളും മുറിച്ചുമാറ്റുന്നതിന് നടപടി സ്വീകരിച്ചുവരുന്നതായി പിഡബ്ല്യൂ ഡി അസി. എൻജിനിയർ വിനീത് അറിയിച്ചു.
നഗരസഭയിലെ വീടുകളിലെ കിണറുകള്‍ ക്ലോറിനേഷന്‍ ചെയ്തുകൊണ്ടിരിക്കുന്നതായും, രോഗങ്ങള്‍ക്ക് കാരണമായേക്കാവുന്ന സാഹചര്യങ്ങള്‍ കൂടുതലായി കണ്ടുവരുന്ന സ്ഥലങ്ങള്‍ കണ്ടെത്താനും, എലിപ്പനി,ഡെങ്കിപ്പനി തുടങ്ങിയവയെ നിയന്ത്രിക്കുന്നതിന് ആവശ്യമായ മുന്‍കരുതലുകള്‍,വീടുകള്‍ സന്ദര്‍ശനം നടത്തി കൊതുക് വളരുന്നതിനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുള്ളതായും ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ അറിയിച്ചു. നഗരസഭ സ്ഥിരം സമിതിയധ്യക്ഷന്മാരായ എം ആർ അനൂപ് കിഷോർ, ജമീലാബി എന്നിവർ സംസാരിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ