കേരളത്തിലെ യുവത: പ്രതീക്ഷകളും ആശങ്കകളും

കേരളം, സമ്പൂർണ്ണ സാക്ഷരതയുടെയും ഉയർന്ന ജീവിത നിലവാരത്തിന്റെയും നാട് എന്ന നിലയിൽ നാടെങ്ങും അറിയപ്പെടുമ്പോഴും  തിളക്കമാർന്ന പുറംതോടിനടിയിൽ, കേരളത്തിലെ യുവത ഒളിഞ്ഞിരിക്കുന്ന യാഥാർത്ഥ്യത്തെ നേരിടുകയാണ്.


 പ്രതീക്ഷകൾക്ക് പകരം ആശങ്കകളാണ് അവരുടെ കാര്യത്തിൽ സമൂഹ മനസിൽ നിറഞ്ഞിരിക്കുന്നത്.

 മയക്കുമരുന്ന്, കുറ്റകൃത്യം, വിവാഹമോചനം


കേരളത്തിലെ യുവതയെ ഏറ്റവും കൂടുതൽ ബാധിക്കുന്ന പ്രശ്നങ്ങളിൽ ഒന്നാണ് മയക്കുമരുന്ന് ഉപയോഗം. സ്കൂളുകളിലും കോളേജുകളിലും മയക്കുമരുന്ന് വ്യാപകമായി പ്രചരിക്കുന്നത് മലയാളിയുടെ ഭാവി തലമുറയെ അപകടത്തിലാക്കുകയാണ്.

 മയക്കുമരുന്ന് ഉപയോഗം മൂലം പല വിദ്യാർഥികളും പഠനം പോലും ഉപേക്ഷിക്കുകയും കുടുംബങ്ങളെ തകർക്കുകയും ചെയ്യുന്നു. ഇത് പിന്നീട് കുറ്റകൃത്യങ്ങളിലേക്കും നയിക്കുന്നു. 

ചെറിയ ചെറിയ കള്ളത്തരങ്ങളിൽ തുടങ്ങി ഗുണ്ടായിസം വരെ,


 കേരളത്തിലെ യുവാക്കൾ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നത് അനുദിനം വർദ്ധിച്ചുവരുന്നതായി പല പഠനങ്ങളും വ്യക്തമാക്കുന്നു. 


ഇത് സമൂഹത്തിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയും യുവാക്കളുടെ നല്ലൊരു ജീവിതം നശിപ്പിക്കുകയും ചെയ്യുന്നു.


കേരളത്തിലെ വിവാഹമോചന നിരക്ക് വർദ്ധിച്ചുവരുന്നത് ആശങ്കാജനകമായ ഒരു സൂചനയാണ്. സാമ്പത്തിക പ്രശ്നങ്ങൾ, അസമത്വം, പരസ്പരം മനസ്സിലാക്കുന്നതിലുള്ള അഭാവം തുടങ്ങിയ കാരണങ്ങളാൽ യുവാക്കൾ വിവാഹബന്ധം വേർപെടുത്തുന്നത് പതിവായിരിക്കുന്നു.

 ഇത് കുടുംബ വ്യവസ്ഥയെ തന്നെ തകിടം മറിക്കുകയും കുട്ടികളുടെ ജീവിതത്തെയും പഠനത്തേയും ദുരിതത്തിലാക്കുകയും ചെയ്യുന്നു.

 തൊഴിലില്ലായ്മയും വിദേശയാത്രയും


ഉയർന്ന വിദ്യാഭാസം നേടിയെങ്കിലും തൊഴിൽ ലഭിക്കാത്തത് കേരളത്തിലെ യുവാക്കളെ വലിയ പ്രതിസന്ധിയിലാക്കുന്നുണ്ട് തൊഴിലില്ലായ്മ മൂലം യുവാക്കൾ മാനസികമായി തളർന്നുപോകുകയും ആത്മഹത്യയ്ക്ക് പോലും തുനിയുകയും ചെയ്യുന്ന സംഭവങ്ങൾ പതിവായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.


 തൊഴിലില്ലായ്മയും സാമ്പത്തിക പ്രതിസന്ധിയും മൂലം കേരളത്തിലെ യുവാക്കൾ വിദേശ രാജ്യങ്ങളിലേക്ക് കുടിയേറുന്നത് പതിവായിരിക്കുകയാണ്


 വിദേശത്തെ ജീവിതം എളുപ്പമായിരിക്കുമെന്നുള്ള മിഥ്യസ്വപ്നം പേറുന്ന ഈ യുവാക്കൾ പലപ്പോഴും അവിടെ അടിമത്തത്തിന് സമാനമായ അനുഭവങ്ങളാണ് നേരിടുന്നത്.

മാതാപിതാക്കളെ സംരക്ഷിക്കുന്നതിലെ വിമുഖതയും ആർഭാട ജീവിതവും


പണ്ടത്തെ കാലത്തെപ്പോലെ മാതാപിതാക്കളെ സംരക്ഷിക്കുന്നതിൽ മലയാളി യുവാക്കൾക്ക് ഇന്ന് താത്പര്യമില്ല എന്നതാണ് മറ്റൊരു പ്രശ്നം. ആർഭാട ജീവിതം നയിക്കാൻ ആഗ്രഹിക്കുന്ന യുവാക്കൾ മാതാപിതാക്കളെ ഒരു ബാധ്യതയായി കാണുന്നു. ഇത് വൃദ്ധസദനങ്ങളിലെ പ്രായമായവരുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനും കാരണമാകുന്നു.


 മതം, രാഷ്ട്രീയം, അത്മഹത്യ


ഒരു പറ്റം യുവാക്കൾ മതം ഉപേക്ഷിക്കുമ്പോൾ മറ്റൊരു കൂട്ടർ തീവ്രവാദികളാകുന്നു. വലിയൊരു സംഘം യുവാക്കൾ രാഷ്ട്രീയ അടിമകളും ഗുണ്ടകളുമാകുന്നു. ആർഭാട ജീവിതം നയിക്കാൻ സാധിക്കാത്തവർ ആത്മഹത്യയിലും മദ്യത്തിലും മയക്കുമരുന്നിലും അഭയം പ്രാപിക്കുന്നു.

 വിവാഹത്തിന് പകരം ലിവിങ്ങ് ടുഗേതർ


പരമ്പരാഗത വിവാഹ സങ്കൽപ്പങ്ങൾക്ക് പകരം ലിവിങ്ങ് ടുഗേതർ പോലുള്ള ആശയങ്ങൾ യുവാക്കളിൽ വ്യാപകമാകുന്നു. ഇത് മലയാളി സമൂഹത്തിൽ പുതിയതും ചർച്ചാവിഷയവുമായ ഒരു പ്രവണതയാണ്.


  തൊഴിലിടത്തെ മാനസീക സമ്മർദം


തൊഴിൽ മേഖലയിലെ കടുത്ത മത്സരം യുവാക്കളിൽ വലിയ മാനസിക സമ്മർദം സൃഷ്ടിക്കുന്നു. ഉയർന്ന പ്രതീക്ഷകളും ലക്ഷ്യങ്ങളും കൈവരിക്കാൻ കഴിയാത്തതിന്റെ നിരാശയും യുവാക്കളെ മാനസിക രോഗങ്ങളിലേക്ക് നയിക്കുന്നു.


ഈ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിന് ഒരു സമഗ്രമായ സമീപനം ആവശ്യമാണ്. വിദ്യാഭ്യാസം, തൊഴിൽ സൃഷ്ടി, മയക്കുമരുന്ന് വിരുദ്ധ പ്രചാരണം, കുടുംബസംവിധാനം ശക്തിപ്പെടുത്തൽ, മാനസികാരോഗ്യ പരിചരണം, സാമൂഹിക പദ്ധതികൾ എന്നിവയിലൂടെ യുവാക്കളെ സഹായിക്കേണ്ടതുണ്ട്.


കേരളത്തിലെ യുവത നിരവധി പ്രതിസന്ധികൾ നേരിടുന്നുണ്ട്. സമൂഹം മുഴുവൻ ഒന്നിച്ചുകൂടി പ്രവർത്തിച്ചാൽ മാത്രമേ ഈ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കഴിയൂ. യുവാക്കളിലെ  പ്രതിഭാശാലികളെ പ്രോത്സാഹിപ്പിക്കുകയും അവരുടെ ഭാവി സുരക്ഷിതമാക്കുകയും ചെയ്യുന്നതിലൂടെ മാത്രമേ നമുക്ക് ഒരു തിളക്കമാർന്ന ഭാവി കെട്ടിപ്പടുക്കാൻ കഴിയൂ.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.