പോലീസില്‍ ചില ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഉണ്ടായ തെറ്റായ പ്രവണതകളും രീതികളുമാണ് തൃശൂർ പൂരത്തിലെ പ്രശ്‌നങ്ങള്‍ക്ക് കാരണമായതെന്ന് മുൻ മന്ത്രിയും തൃശൂരിലെ ഇടതുമുന്നണി സ്ഥാനാർഥിയുമായ വി.എസ് സുനിൽകുമാർ.
പോലീസില്‍ ചില ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഉണ്ടായ തെറ്റായ പ്രവണതകളും രീതികളുമാണ് തൃശൂർ പൂരത്തിലെ പ്രശ്‌നങ്ങള്‍ക്ക് കാരണമായതെന്ന് മുൻ മന്ത്രിയും തൃശൂരിലെ ഇടതുമുന്നണി സ്ഥാനാർഥിയുമായ വി.എസ് സുനിൽകുമാർ. പൂരത്തിനിടയിലെ സംഭവവികാസങ്ങൾ സുനിൽകുമാറിനെതിരെ സംഘപരിവാർ-കോൺഗ്രസ് സൈബർ ഗ്രൂപ്പുകൾ സമൂഹമാധ്യമത്തിൽ ആരോപണമുയർത്തുകയും വിഷയം ഇടതുമുന്നണിക്ക് കടുത്ത പ്രതിസന്ധിയുണ്ടാക്കിയ സാഹചര്യത്തിൽ കൂടിയാണ് സുനിൽകുമാറിന്റെ തുറന്ന് പറച്ചിൽ.
ആചാരങ്ങള്‍ അറിയാത്ത ഉദ്യോഗസ്ഥര്‍ എത്തുന്നതാണ് പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കിയതെന്നും വരുംകാലങ്ങളില്‍ അനുഭവസമ്പത്തുള്ള ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തുമെന്നും സുനില്‍കുമാര്‍ പറഞ്ഞു. ഫെയ്‌സ്ബുക്ക് ലൈവിലൂടെയായിരുന്നു സുനില്‍കുമാറിന്റെ പ്രതികരണം.'തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട് പൊലീസിന്റെ നിയന്ത്രണങ്ങള്‍ തിരുവമ്പാടി ദേവസ്വത്തിന് മാനസികമായി ചില പ്രയാസങ്ങള്‍ ഉണ്ടാക്കി.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ