തൃശൂർ പൂരത്തിനിടയിൽ സംഭവിക്കാവുന്ന അടിയന്തരസാഹചര്യങ്ങൾ നേരിടാൻ വിപുലമായ സന്നാഹങ്ങളൊരുക്കി ആരോഗ്യ വകുപ്പ്.
തൃശൂർ ജനറൽ ആശുപത്രിയിൽ 250 പേരടങ്ങുന്ന മെഡിക്കൽ സംഘം ഷിഫ്റ്റ് അടിസ്ഥാനത്തിൽ ജോലിചെയ്യും. ജില്ലയിലെ വിവിധ ആശുപത്രികളിൽനിന്നും സർക്കാർ മെഡിക്കൽ കോളേജിൽനിന്നുമുള്ള സ്പെഷ്യലിസ്റ്റ് ഡോക്‌ടർമാരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്. 50 ബെഡ്ഡുകളും കൂടുതലായി ഒരുക്കിയിട്ടുണ്ട്. ജില്ലാ മെഡിക്കൽ ഓഫീസിലെ പ്രോഗ്രാം ഓഫീസർമാർ ഷിഫ്റ്റ് അടിസ്ഥാനത്തിൽ ജോലിചെയ്യും. തൃശ്ശൂരിലെയും സമീപപ്രദേശങ്ങളിലെയും പ്രധാനപ്പെട്ട സ്വകാര്യ ആശുപത്രികളിലും അടിയന്തരസാഹചര്യം നേരിടാനുള്ള ജാഗ്രതാനിർദേശവും നൽകിയിട്ടുണ്ട്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ