ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വോട്ടിംഗ് ശതമാനം കുറഞ്ഞത് ഫലത്തെ പ്രതികൂലമായി ബാധിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.
യു.ഡി.എഫിന് അനുകൂല സാഹചര്യമാണെന്നും 20 ല്‍ 20 സീറ്റും നേടുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി അറിയാതെ ഇ.പി ജയരാജന്‍ ഒന്നും ചെയ്യില്ലെന്ന് ബി.ജെ.പി നേതാവ് പ്രകാശ് ജാവദേക്കറമുായി കൂടിക്കാഴ്ച നടത്തിയെന്ന ഇ.പിയുടെ വെളിപ്പെടുത്തലിനോട് ചെന്നിത്തല പ്രതികരിച്ചു.
ബി.ജെ.പിയും സി.പി.എമ്മും തമ്മില്‍ കേരളത്തില്‍ അന്തര്‍ധാര നിലനില്‍ക്കുന്നു. ബി.ജെ.പി സി.പി.എമ്മുമായി ഡീല്‍ ഉണ്ടാക്കിയെന്നും എന്നാല്‍ അത് തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കില്ലെന്നും ചെന്നിത്തല വിശദീകരിച്ചു.അതേമയം സംസ്ഥാനത്ത് പല മണ്ഡലങ്ങളിലും പോളിങ് കുറവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ തവണയേക്കാള്‍ ഏഴ് ശതമാനം കുറവാണ് വോട്ടിങില്‍ രേഖപ്പെടുത്തിയത്. 70.35 % പോളിങ്ങാണ് സംസ്ഥാനത്ത്.+
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ