ചരിത്ര പ്രസിദ്ധമായ തൃശൂർ പുരം സുഗമമായി നടത്തുന്നതിനാണ് സംസ്ഥാന സർക്കാർ നടപടികൾ സ്വീകരിച്ചത്.
പകൽപൂരവും കുടമാറ്റവും ഏറ്റവും ആകർഷകവും ജനകീയവുമായി നട ത്തുന്നതിന് സഹായകരമായ നിലപാട് തന്നെയാണ് സർക്കാരും ജില്ലാ ഭരണകു ടവും സ്വീകരിച്ചത്. 3500 പോലീസുകാരെ ക്രമസമാധാന പാലനത്തിനായി വിന്യ സിക്കുന്നതിനും ക്രമസമാധാന പ്രശ്‌നങ്ങളില്ലാതെ നടത്തുന്നതിനും കഴിഞ്ഞു. വെടിക്കെട്ട് വൈകാനിടയായ സാഹചര്യത്തെ കുറിച്ച് അന്വേഷിക്കേണ്ടതുണ്ട്. ഇക്കാര്യത്തിൽ പോലീസ് കമ്മീഷണറുടെ ഇടപെടൽ സംബന്ധിച്ച് ചില ആക്ഷേ പങ്ങൾ ഉയർന്ന് വന്നിട്ടുണ്ട്. ഇതേകുറിച്ച് സർക്കാരും തെരഞ്ഞെടുപ്പ് കമ്മീഷനും അന്വേഷിച്ച് നടപടികൾ സ്വീകരിക്കണം.
ആർ.എസ്.എസ്-ബിജെപി നേതാക്കളുടെ നേതൃത്വത്തിൽ പൂരത്തിനിടയിൽ കടന്ന് കയറി പ്രശ്‌നങ്ങളുണ്ടാക്കാൻ ശ്രമമുണ്ടായതിനെ കുറിച്ചും അന്വേഷണം വേണം. വത്സൻ തില്ലങ്കേരി, കെ.കെ. അനീഷ്‌കുമാർ, ബി. ഗോപാലകൃഷ്‌ണൻ തുട ങ്ങിയ ആർ.എസ്.എസ്-ബിജെപി നേതാക്കൾ പ്രശ്‌നത്തെ രാഷ്ട്രീയ മുതലെടു പ്പിനായാണ് ഉപയോഗിച്ചത്. വലിയ ഗൂഢാലോചന ഇതിന് പിന്നിലുണ്ടെന്ന് ന്യായ മായും സംശയിക്കാം.
തൃശുരിന്റെ അഭിമാനമാണ് തൃശൂർ പൂരം. നമ്മുടെ സംസ്കാരത്തിൻ്റെ ഭാഗ മായ പൂരത്തെ ജനങ്ങൾ ജാതി-മത ഭേദമില്ലാതെയാണ് കൊണ്ടാടാറുള്ളത്. പൂര നടത്തിപ്പിന് സർക്കാരും കൊച്ചിൻ ദേവസ്വം ബോർഡും വലിയ പരിഗണനയാണ് നൽകിയിട്ടുള്ളത്. ഉയർന്നുവന്ന ആക്ഷേപങ്ങൾ പരിഹരിക്കുന്നതിന് സംസ്ഥാന സർക്കാരും പ്രത്യേകിച്ച് ജില്ലയിലെ മന്ത്രിമാരും നല്ല നിലയിൽ ഇടപെട്ടിട്ടുള്ളതാ ണ്. എന്നാൽ ഇക്കാര്യങ്ങളിലൊന്നും യാതൊരു പങ്കും ഇല്ലാതിരുന്ന കെ.മുരളീധ രനും സുരേഷ്ഗോപിയും ഇപ്പോൾ രാഷ്ട്രീയ ലാഭത്തിനായി അവാസ്തവങ്ങൾ പടച്ചുവിടുകയാണ്. ഇതൊന്നും ജനങ്ങൾക്കിടയിൽ വിലപ്പോവില്ല.
പൂരദിനത്തിൽ കലാപമുണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പിനുള്ള കള്ള പ്രചാ രണങ്ങൾ നടത്തുന്നത് ജനങ്ങൾ തള്ളികളയണമെന്ന് സിപിഐ(എം) ജില്ലാ സെക്ര ട്ടറി എം.എം.വർഗ്ഗീസും സിപിഐ ജില്ലാ സെക്രട്ടറി കെ.കെ.വത്സരാജും എൽഡി എഫ് കൺവീനർ കെ.വി.അബ്‌ദുൾഖാദറും പ്രസ്‌താവനയിലൂടെ ആവശ്യപ്പെട്ടു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ