ഈസ്റ്റർ പ്രത്യാശയുടെ ‌തിരുനാള്‍ ഈസ്റ്റർ മനുഷ്യകുലത്തിന് അചഞ്ചലമായ പ്രത്യാശയുടെ തിരുനാളാണ്.

കുരിശുമരണം എല്ലാത്തിന്‍റെയും അവസാനമായി കണ്ട ശിഷ്യരുടെ ഉള്ളില്‍ ദുഃഖവെള്ളി നിരാശയുടെ കൂരിരുളാണ് നിറച്ചത്.പിന്നീട്, കല്ലറയുടെ മുന്പിലുള്ള കല്ല് ആര് നമുക്കുവേണ്ടി ഉരുട്ടിമാറ്റും എന്ന് ആകുലപ്പെട്ട മഗ്ദലേന മറിയം കണ്ടത് മുദ്രവച്ച കല്ലറ തകർത്തുകൊണ്ടു സംഭവിച്ച ഉത്ഥാനത്തിന്‍റെ മഹിമയാണ്, ഈശോമിശിഹായുടെ മരണോത്ഥാനങ്ങളിലൂടെ സംഭവിച്ച ലോകരക്ഷയാണ് ഞാൻ കർത്താവിനെ കണ്ടു' (യോഹന്നാൻ 20:18) എന്ന മഗ്ദലേന മറിയത്തിന്‍റെ സാക്ഷ്യവും, "ഞങ്ങള്‍ കർത്താവിനെ കണ്ടു' (യോഹന്നാൻ 20:25) എന്ന അപ്പസ്തോലന്മാരുടെ സാക്ഷ്യവും അർഥമാക്കുന്നത് അവർ ഉത്ഥിതനായ കർത്താവില്‍ കുരിശുമരണത്തിന്‍റെ, അവന്‍റെ സഹനങ്ങളുടെ മഹനീയമായ ഫലങ്ങള്‍ കണ്ടു എന്നുകൂടിയാണ്.


ഈ ഭൂമിയില്‍ ജീവിക്കുന്പോള്‍ ഇനിയൊരു പരിഹാരം ഇല്ല എന്നു സ്വയം കരുതി കല്ലുകള്‍ ഉരുട്ടിവച്ച്‌ മുദ്രവച്ചിരിക്കുന്ന എത്രയോ ജീവിതപ്രശ്നങ്ങള്‍ നമുക്കുണ്ട്! എന്നാല്‍, മനുഷ്യകുലത്തിനായി സ്വർഗത്തിന്‍റെ കവാടങ്ങള്‍ തുറന്ന, മരണത്തിന്‍റെമേല്‍ ശാശ്വതവിജയം നേടിയ ഉത്ഥിതനായ ഈശോയ്ക്ക് അസാധ്യമായി ഒന്നുമില്ല എന്നു തിരിച്ചറിയാൻ ഉത്ഥിതനായ ഈശോയെ വ്യക്തിപരമായി നമ്മള്‍ കണ്ടുമുട്ടേണ്ടതുണ്ട്. സഹനങ്ങളിലൂടെ സ്നേഹപൂർവം കടന്നുപോകുന്ന ഒരാള്‍ക്കുമാത്രമേ ഉത്ഥിതനായ ഈശോയെ കണ്ടുമുട്ടാൻ സാധിക്കുകയുള്ളൂ. ഉത്ഥിതനായ ഈശോയുടെ അനുഭവവും അതുവഴിയുള്ള സന്തോഷവും ലഭിക്കാൻ ഈശോ തോമാശ്ലീഹായോടു പറഞ്ഞത് അവിടുത്തെ വിലാവില്‍ കൈവച്ച്‌ ആണിപ്പഴുതുകള്‍ കാണാനാണ്.


ദുഃഖവെള്ളികളും ഉത്തരംകിട്ടാത്ത ചോദ്യങ്ങളും പ്രതിസന്ധികളുമൊക്കെ മനുഷ്യജീവിതത്തിന്‍റെ ഭാഗമാണ്. കുരിശുകളെ ഭാവാത്മകമായി സ്വീകരിക്കുന്ന ഒരാള്‍ക്കാണ് ഉയിർപ്പ് ഉണ്ടാകുന്നത്. സഹനങ്ങള്‍ക്കും കുരിശുമരണത്തിനുംശേഷം ഉത്ഥാനംചെയ്ത ദൈവപുത്രൻ നല്‍കുന്ന അനശ്വരമായ പ്രത്യാശയില്‍ മനസുറപ്പിച്ച്‌ സ്വർഗോന്മുഖമായി സഞ്ചരിക്കാൻ ഈ ഉയിർപ്പുതിരുനാള്‍ പ്രചോദനം നല്‍കട്ടെ!

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.