ഡാമുകൾ വറ്റി തൃശൂർ ജില്ല കടുത്ത വരൾച്ചയിലേക്ക് : കുടിവെള്ള വിതരണം പ്രതിസന്ധിയിലായേക്കും
മാർച്ചിലും വേനല്‍മഴ ഒഴിഞ്ഞുനിന്നതോടെ ജില്ല കടുത്ത വരള്‍ച്ചയിലേക്ക്. വിഷുവിനു മുമ്പ് വേനല്‍മഴ കനിഞ്ഞില്ലെങ്കില്‍ തൃശൂർ നഗരത്തിലടക്കം കുടിവെള്ള വിതരണം പ്രതിസന്ധിയിലാകുന്ന സാഹചര്യമാണുള്ളത്. നഗരത്തിലടക്കം കുടിവെള്ള വിതരണത്തിന് മുഖ്യമായും ആശ്രയിക്കുന്ന പീച്ചി ഡാമില്‍ സംഭരണ ശേഷിയുടെ 15.63 ശതമാനം വെള്ളം മാത്രമാണ് ശേഷിക്കുന്നത്. ജില്ലയിലെ മറ്റു പ്രധാന ഡാമുകളായ ചിമ്മിനിയില്‍ 12.54 ശതമാനവും വാഴാനിയില്‍ 21.47 ശതമാനവും വെള്ളമാണ് ഉള്ളത്. പീച്ചിയില്‍നിന്ന് കുടിവെള്ള വിതരണത്തിനും ജലസേചനത്തിനും വെള്ളം ഉപയോഗിക്കുന്നുണ്ട്. ചാലക്കുടിയടക്കം കുടിവെള്ള സ്രോതസ്സായ പുഴകളിലും വെള്ളം കുറവാണ്.
മാർച്ചില്‍ ഒറ്റപ്പെട്ട മഴ ചില ഭാഗങ്ങളില്‍ കിട്ടിയെങ്കിലും ജില്ലയില്‍ ചൂടും ഉച്ചസ്ഥായിലാണ്. ചിലയിടങ്ങളില്‍ ചൂട് 40 ഡിഗ്രി തൊട്ടു. സംസ്ഥാനത്ത് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തുന്ന ജില്ലകളിലൊന്നാണ് തൃശൂർ. അന്തരീക്ഷത്തില്‍ ഈർപ്പത്തിന്റെ സാന്നിധ്യം കൂടിനില്‍ക്കുന്നത് ചൂടിന്റെ കാഠിന്യം തീവ്രമാക്കുന്നുണ്ട്. ചൂട് കൂടിയതോടെ പകല്‍ പുറത്തിറങ്ങുന്ന സാഹചര്യം പലരും ഒഴിവാക്കുകയാണ്. കൊടിയ വേനല്‍ കാർഷിക മേഖലക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്
കടുത്ത വരള്‍ച്ചമൂലം ജല പ്രതിസന്ധി നേരിടുന്ന ബംഗളൂരുവുമായുള്ള നമ്മുടെ അകലം കുറഞ്ഞുവരുന്നുവെന്ന സൂചനകളാണ് ഇപ്പോഴത്തെ അന്തരീക്ഷ നില നല്‍കുന്നതെന്ന് കാലാവസ്ഥ ശാസ്ത്ര ഗവേഷകനായ ഡോ. ഗോപകുമാർ ചോലയില്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇപ്പോഴത്തെ സാഹചര്യങ്ങളെ ദിശാസൂചകമായി എടുത്തില്ലെങ്കില്‍ വൻ ദുരന്തമായിരിക്കും നാടിനെ കാത്തിരിക്കുകയെന്ന് ഡോ. ഗോപകുമാർ പറഞ്ഞു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ